തിരുവനന്തപുരം : അതിർത്തി തർക്കത്തെ തുടർന്നുണ്ടായ കൈയാങ്കളിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സി.ഐ.ടി.യു കൺവീനറുടെ കുത്തേറ്റു. കരിക്കകം ചാരുമൂട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ചാരുംമൂട് ശ്രീരാഗം റോഡ് സ്വദേശി വരുണിനാണ് (35) കുത്തേറ്റത്. അക്രമി സി.ഐ.ടി.യു കരിക്കകം കൺവീനർ അജയകുമാർ ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലോടെ കരിക്കകം വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം. പേട്ട പൊലീസ് കേസെടുത്തു. വരുണിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ഇരുവരും അകന്ന ബന്ധുക്കളും തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവരുമാണ്. അജയകുമാറിന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. അജയകുമാറിന്റെ ഭാര്യയെ വരുൺ അസഭ്യം പറഞ്ഞതായും ഇത് അറിഞ്ഞെത്തിയ അജയകുമാർ കറിക്കത്തി ഉപയോഗിച്ച് വരുണിനെ വയറിൽ കുത്തിയെന്നും പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ നേരത്തെ പാർട്ടിപരമായ തർക്കമുണ്ടായിരുന്നതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |