പറവൂർ: ഇസ്രായേലിൽ നിന്നുള്ള 35 അംഗ ജൂതസംഘം മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പറവൂർ, ചേന്ദമംഗലം, മാള ജൂതപള്ളികൾ സന്ദർശിച്ചു. 1950കളിൽ ഇസ്രായേലിലേക്ക് മടങ്ങിയ ജൂതന്മാരുടെ പിൻതലമുറക്കാരാണ് സംഘത്തിൽ.
പറവൂർ, എറണാകുളം, ആലുവ, കൊച്ചി എന്നിവിടങ്ങളിൽ താമസിച്ചിരുന്നവരാണ് സംഘാഗങ്ങളുടെ പൂർവികർ.
ഭൂരിഭാഗം പേരും ബാല്യത്തിൽ ഇസ്രായേലിലേക്ക് മടങ്ങിയവരാണ്. തുടർന്ന്, ആദ്യമായാണ് തിരികെ വരുന്നത്. എല്ലാവരും മലയാളമാണ് സംസാരിക്കുന്നത്. ഇസ്രായേലിലും വീട്ടിൽ മലയാളം സംസാരിക്കുന്നുണ്ടെന്ന് സംഘത്തിലെ മോസ്സേ റെഗെവ് പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ കെ.ബി. നിമ്മി, ജൂനിയർ എക്സിക്യുട്ടീവ് അഖിൽ എസ്. ഭദ്രൻ, സുലേഖ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |