വാഷിംഗ്ടൺ: ചെെനയുടെ ചാര ബലൂൺ യു എസിന്റെ വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ബലൂൺ വെടിവച്ചിടാൻ തീരുമാനിച്ചെങ്കിലും, വെടിവച്ചിടുമ്പോൾ ഭൂമിയിൽ പതിക്കുന്ന ബലൂൺ ജീവനാശത്തിനിടവരുത്തുമെന്ന സംശയം നിലനിൽക്കുന്നതിനാൽ അത് ഒഴിവാക്കി. ഈ ബലൂണിന്റെ ഉദ്ദേശ്യം എന്താണെന്നത് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി യുഎസിന്റെ വടക്കൻ മേഖലയ്ക്കു മുകളിൽ ദുരൂഹസാഹചര്യത്തിൽ നീങ്ങുന്ന ചെെനീസ് ചാര ബലൂൺ നിരീക്ഷണത്തിലാണെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റെെഡർ വ്യക്തമാക്കി. നിലവിൽ ഈ ചാര ബലൂൺ നിയന്ത്രിത വ്യോമ മേഖലയ്ക്ക് പുറത്തായതിനാൽ ജനങ്ങൾക്ക് ഭീഷണി ഇല്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ മേഖലയിലാണ് യു എസിന്റെ വ്യോമതാവളങ്ങളും തന്ത്ര പ്രധാനമായ ആണവ മിസെെലുകളും ഉള്ളത്.
ചാര ബലൂൺ കണ്ടെത്തിയെന്ന യു എസിന്റെ അവകാശവാദത്തിൽ അന്വേഷണം ആരംഭിച്ചതായി ചെെന അറിയിച്ചു. ചെെന അന്താരാഷ്‌ട്ര നിയമങ്ങൾ കൃത്യമായി പാലിക്കുന്ന രാജ്യമാണ്. ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയിൽ അതിക്രമിച്ച് കയറാൻ ഉദ്ദേശ്യമില്ലെന്നും ചെെനയുടെ വിദേശ കാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |