HOME / GALLERY / 
  TRENDING THIS WEEK
ദിനംപ്രതി പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പശ്ചിമകൊച്ചിക്കാരെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിട്ട് കൊണ്ടാണ് ഐലന്റിലേക്ക് പോകുന്ന ഈ ചരക്ക് ട്രെയിൻ. ഏകദേശം അഞ്ച് മിനുട്ട് മുതൽ പത്ത് മിനുട്ട് വരെ റെയിൽവേ ക്രോസ് അടച്ചിട്ട് കഴിഞ്ഞാൽ അഴിയാക്കുരുക്കായി മാറും ഇവിടം
ജീവിതത്തിന്റെ രണ്ട് അറ്റം മുട്ടിക്കാനായി .. മോപ്പഡ് വണ്ടിയിൽ കട്ടിലിന്റെ ഫ്രെം കെട്ടിവെച്ച് വിൽപ്പനയ്ക്കായി പോവുന്നയാൾ പാലക്കാട് ഗോപാലപുരം ഭാഗത്ത് നിന്ന് .
മീൻപിടിക്കാൻ കടലിൽ വലയിടുന്നതിന് തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളികൾ. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച
കേരള സ്റ്റൈൽ... കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ വിദേശ വനിതാ നടപ്പാതയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്ന കാഴ്ച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള ദൃശ്യം.
ഊട്ടുപുരയിൽ പാല് കാച്ചൽ... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പാലസ് ഗ്രൗണ്ടിലെ ഊട്ടുപുരയിൽ പാല് കാച്ചൽ നിർവഹിക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, മേയർ ഡോ. നിജി ജസ്റ്റീൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, മുൻ മന്ത്രി വി.എസ് സുനിൽകുമാർ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ തുടങ്ങിയവർ സമീപം.
സ്വർണ്ണ പ്രതിഭകൾക്ക്... സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം പ്രധാനവേദിയായ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിലേക്ക് മന്ത്രിമാരായ വി. ശിവൻകുട്ടിയും, കെ. രാജനും, മേയർ നിജി ജസ്റ്റിനും ചേർന്ന് കൊണ്ടുവന്നപ്പോൾ.
മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ദീപാലംകൃതമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സന്ധ്യാ ദൃശ്യം.
സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ
സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഊട്ടുപുരയിൽ നടന്ന കലവറനിറയ്ക്കൽ മന്ത്രിവി.ശിവൻകുട്ടി പഴയിടം മോഹനൻ നമ്പൂതിരി മേയർ ഡോ. നിജി ജസ്റ്റീൻ തുടങ്ങിയവർ സമീപം
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണ കപ്പിനെ പ്രധാന വേദിയായ തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദിയിലയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com