കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന് മുന്നോടിയായി വലിയ പടയണി കോലങ്ങളായഭൈരവിക്കോലങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തുന്നു.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ട‌റേറ്റ് വളപ്പിൽ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കനത്ത വെയിലിൽ നിന്ന് രക്ഷതേടി ഷാളുപയോഗിച്ച് തലയും മുഖവും മറച്ച് പങ്കെടുക്കുന്ന വനിത പ്രവർത്തകർ
വെയിലേൽക്കാതെ കുടപിടിച്ച് യുവതിയെ സ്‌കൂട്ടർ ഡ്രൈവിംഗ് പഠിക്കുന്ന ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപിക. പത്തനംതിട്ട റിംഗ് റോഡിന് സമീപം വെട്ടിപ്പുറത്തുനിന്നുള്ള കാഴ്ച.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ-----കത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ ക്യാനിൽ ചണച്ചാക്ക് ചുറ്റി വെള്ളം കുടിക്കുന്ന തൊഴിലാളി. പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.
വിളവെടുപ്പിൽ വിലയിടിച്ചിൽ... വേനൽക്കാലമായതോടെ പൈനാപ്പിൾ ജ്യൂസിനും മറ്റും ആവശ്യക്കാർ ഏറിയെങ്കിലും ഒരു മാസം മുൻപ് അറുപത് രൂപയുണ്ടായിരുന്ന പൈനാപ്പിളിന് മുപ്പത് രൂപയോളമായി കുറഞ്ഞത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.പാകമായ പൈനാപ്പിൾ വിളവെടുത്ത് ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ.ഭരണങ്ങാനത്തിന് സമീപം വിലങ്ങ്പാറയിൽ നിന്നുള്ള കാഴ്ച.
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
വണ്ടിയിലാണജീവിതം---- നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിൽചൂട്കൂടുതലായതിനാൽ വണ്ടിക്കടി യിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയായ കമലേഷ്‌സിംഗ്. പത്തനംതിട്ട അഴൂർ കെ. എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് ലോഡുമായി വന്ന ലോറിയാണിത്.
വരുംകാലം പൂക്കാലമാകാൻ-----മേടം പ്രതീക്ഷകളുടെ മാസമാണ്, പുതിയ കാലത്തേക്കുള്ള കരുതലിന് മലയാളി നിലമൊരുക്കുന്ന നാൾ, വിത്തെറിഞ്ഞും തൈകൾ നട്ടും സമൃദ്ധിയുടെ നാളിലേക്കുള്ള യാത്രയാണത്. വിഷു വിപണിയിൽ നിന്ന് ചെടിയും ചട്ടികളും വാങ്ങി സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
ചിരിതൂകി കളിയാടി... രണ്ട് നാൾ കഴിഞ്ഞ് വിഷുവിന് കണിയൊരുക്കുവാൻ കൃഷ്ണവിഗ്രഹവും സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുന്ന കുട്ടികൾ. കോട്ടയം നാട്ടശ്ശേരിയിൽ നിന്നുള്ള കാഴ്ച.
ക്ലിക്ക് കൃഷ്ണ... വിഷുവിന് മുന്നോടിയായി കൃഷ്ണന്റെ പ്രതിമ വാങ്ങാനെത്തിയ യുവതി പ്രതിമയുടെ ചിത്രം മൊബൈലിൽ പകർത്തുന്നു. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
പാലൂട്ടും വോട്ടും... പാലാ പോണാട് പബ്ലിക് ലൈബ്രറി കെട്ടിടത്തിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ട്രീസയുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് എസക്കിയേൽ ഈശോക്ക് ആദ്യം വോട്ട് ചെയ്തെത്തിയ മുത്തശി രാജി പാൽ നൽകുന്നു. എസക്കിയേലിൻ്റെ സഹോദരി മൂന്ന് വയസുകാരി എൽസ റൂത്ത് സമീപം
സംഘകൃഷിയിലൂടെ കണിവെള്ളരി കൃഷി ചെയ്ത ചെമ്പായി ബാലകൃഷ്ണനും സംഘവും വിളവെടുത്ത കണിവെള്ളരിക്കരികിൽ
ളാഹ മഞ്ഞത്തോട് ഭാഗത്തെ ആദിവാസികൾ പമ്പ പ്ളാന്തോട് വനമേഖലയിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാനായി പോകുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇവർ വനവിഭവങ്ങൾ ശേഖരിക്കാനായി താമസസ്ഥലം മാറാറുണ്ട്. ഒാമനിച്ചു വളർത്തുന്ന നായ്ക്കളെയും ഒപ്പംകൂട്ടും. കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവരെ അറിക്കുന്നത് നായ്ക്കളാണ്. ആദിവാസികളുടെ ചെറിയ സംഘത്തിൽപ്പോലും പതിനഞ്ചോളം നായ്ക്കളുണ്ടാവും. കവാലായി നായ്ക്കൾ ഒപ്പമുള്ളതുകൊണ്ട് വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട പല അനുഭവങ്ങളും ഇവർക്ക് പറയാനുണ്ട്.
കണിയാവാൻ----വിഷു ദിനം അടുത്തതോടെ നഗരത്തിലെവിടെയും കൃഷ്ണ വിഗ്രം വിൽക്കുന്നവരെ കാണാം. പ്ലാസ്റ്റര് ഓഫ് പാരീസ് ഉപയോഗിച്ച് നിർമ്മിച്ച കൃഷ്ണ വിഗ്രഹങ്ങൾക്ക് ആവിശക്കാർ കൂടിവരുന്നു. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വള്ളത്തിൽ മടങ്ങിപ്പോകുന്ന പനത്തുറയിലെ പ്രദേശവാസികൾ.
പത്തനംതിട്ട ജില്ലയിലെ മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ടു ചെയ്യാനായി പ്രായമായ വോട്ടറെ ഡോളിയിൽ കയറ്റിക്കൊണ്ട് പോകുന്നു.
ഡോളിവേണ്ട നടപ്പാണ് ഉചിതം: ഉയർന്ന സ്ഥലത്തുള്ള പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ടു ചെയ്യാനായി വയോധികരായ വോട്ടർമാരെ ഡോളിയിൽ കയറ്റിക്കൊണ്ട് പോവുകയാണ് തിരഞ്ഞെടുപ്പിലെ പതിവ്. പടികൾക്ക് പകരം സമാന്തരമായി പുതിയ വഴി നിർമ്മിച്ചതോടെ പലരും ഡോളിയേയെ ആശ്രയിക്കാറില്ല. ഇന്നലെ വോട്ടുചെയ്ത ശേഷം മടങ്ങുന്ന വയോധിക
തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്നതാണ് അന്തരീക്ഷത്തിലെ ചൂട്. ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രവചനം . പത്തനംതിട്ട നഗരത്തിലെ തണ്ണിമത്തൻ വില്പനക്കാരൻ
എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ മീൻക്കെട്ടുകൾ വറ്റിച്ചതിന് ശേഷം അവശേഷിച്ച ചെറുമീനുകളെ കൊത്തിയെടുക്കാനെത്തിയ കൊക്കുകൾ.
  TRENDING THIS WEEK
മുണ്ടത്തിക്കോട് പടക്കശാല ദുരന്തത്തിൽ അവശേഷിച്ച വെടിമരുന്നുകൾ പികപ്പ് വാനിൽ കയറ്റുന്നു
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ മേട്ടൂരിൽ മത്സരിക്കുന്ന വീരപ്പൻ്റെ മകൾ വിദ്യാ റാണി പ്രചാരണം നടത്തുന്നു
വിസിലടിക്കുമോ....തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ടി.വി.കെ അദ്ധ്യക്ഷൻ വിജയ് ചിഹ്നം വിസിൽ ഉയർത്തിക്കാണിക്കുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരി പരമാർത്ഥലിംഗപുരം റോഡ്ഷോക്കെത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്ക്ക് മാതാവിന്റെ രൂപം ഉപഹാരമായി കൊടുത്തപ്പോൾ
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറിയിൽ പുറത്തേക്ക് തെറിച്ച് വിണ് കിടക്കുന്നഅമിട്ടിൻ്റെ കോറകൾ
കടുത്ത ചൂടിൽ വെന്തുരുകുകയാണ് പാലക്കാട് ജില്ലയിൽ 40. ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗത്ര പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് സൈറൺ മുഴക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കൊടു ചൂടിൽ കൊടുമ്പ് കല്ലിങ്കൽ കനാൽ സമീപം റോഡിൻ്റെ ഇരുവശത്തുള്ള വേപ്പ് മരവും അതിൻ്റെ ഇലകൾ മുഴുവനും കരിഞ്ഞുണങ്ങിയ നിലയിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് പാലക്കാട് ജില്ലയിലാണ്.
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന് മുന്നോടിയായി വലിയ പടയണി കോലങ്ങളായഭൈരവിക്കോലങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തുന്നു.
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറി നടന്ന സ്ഥലത്ത് പരിശോധനകൾ നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥർ
പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലുള്ള സോണൽ ഓഫീസ് നിറുത്തലാക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫ് കുമ്പഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മാർച്ചും ധർണയും നഗരസഭ മുൻ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ മേട്ടൂരിൽ മത്സരിക്കുന്ന വീരപ്പൻ്റെ മകൾ വിദ്യാ റാണി പ്രചാരണം നടത്തുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com