ചിരിതൂകി കളിയാടി... രണ്ട് നാൾ കഴിഞ്ഞ് വിഷുവിന് കണിയൊരുക്കുവാൻ കൃഷ്ണവിഗ്രഹവും സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുന്ന കുട്ടികൾ. കോട്ടയം നാട്ടശ്ശേരിയിൽ നിന്നുള്ള കാഴ്ച.
പാലൂട്ടും വോട്ടും... പാലാ പോണാട് പബ്ലിക് ലൈബ്രറി കെട്ടിടത്തിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ട്രീസയുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് എസക്കിയേൽ ഈശോക്ക് ആദ്യം വോട്ട് ചെയ്തെത്തിയ മുത്തശി രാജി പാൽ നൽകുന്നു. എസക്കിയേലിൻ്റെ സഹോദരി മൂന്ന് വയസുകാരി എൽസ റൂത്ത് സമീപം
സംഘകൃഷിയിലൂടെ കണിവെള്ളരി കൃഷി ചെയ്ത ചെമ്പായി ബാലകൃഷ്ണനും സംഘവും വിളവെടുത്ത കണിവെള്ളരിക്കരികിൽ
ളാഹ മഞ്ഞത്തോട് ഭാഗത്തെ ആദിവാസികൾ പമ്പ പ്ളാന്തോട് വനമേഖലയിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാനായി പോകുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇവർ വനവിഭവങ്ങൾ ശേഖരിക്കാനായി താമസസ്ഥലം മാറാറുണ്ട്. ഒാമനിച്ചു വളർത്തുന്ന നായ്ക്കളെയും ഒപ്പംകൂട്ടും. കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവരെ അറിക്കുന്നത് നായ്ക്കളാണ്. ആദിവാസികളുടെ ചെറിയ സംഘത്തിൽപ്പോലും പതിനഞ്ചോളം നായ്ക്കളുണ്ടാവും. കവാലായി നായ്ക്കൾ ഒപ്പമുള്ളതുകൊണ്ട് വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട പല അനുഭവങ്ങളും ഇവർക്ക് പറയാനുണ്ട്.
കണിയാവാൻ----വിഷു ദിനം അടുത്തതോടെ നഗരത്തിലെവിടെയും കൃഷ്ണ വിഗ്രം വിൽക്കുന്നവരെ കാണാം. പ്ലാസ്റ്റര് ഓഫ് പാരീസ് ഉപയോഗിച്ച് നിർമ്മിച്ച കൃഷ്ണ വിഗ്രഹങ്ങൾക്ക് ആവിശക്കാർ കൂടിവരുന്നു. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വള്ളത്തിൽ മടങ്ങിപ്പോകുന്ന പനത്തുറയിലെ പ്രദേശവാസികൾ.
പത്തനംതിട്ട ജില്ലയിലെ മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ടു ചെയ്യാനായി പ്രായമായ വോട്ടറെ ഡോളിയിൽ കയറ്റിക്കൊണ്ട് പോകുന്നു.
ഡോളിവേണ്ട നടപ്പാണ് ഉചിതം: ഉയർന്ന സ്ഥലത്തുള്ള പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ടു ചെയ്യാനായി വയോധികരായ വോട്ടർമാരെ ഡോളിയിൽ കയറ്റിക്കൊണ്ട് പോവുകയാണ് തിരഞ്ഞെടുപ്പിലെ പതിവ്. പടികൾക്ക് പകരം സമാന്തരമായി പുതിയ വഴി നിർമ്മിച്ചതോടെ പലരും ഡോളിയേയെ ആശ്രയിക്കാറില്ല. ഇന്നലെ വോട്ടുചെയ്ത ശേഷം മടങ്ങുന്ന വയോധിക
തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്നതാണ് അന്തരീക്ഷത്തിലെ ചൂട്. ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രവചനം . പത്തനംതിട്ട നഗരത്തിലെ തണ്ണിമത്തൻ വില്പനക്കാരൻ
എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ മീൻക്കെട്ടുകൾ വറ്റിച്ചതിന് ശേഷം അവശേഷിച്ച ചെറുമീനുകളെ കൊത്തിയെടുക്കാനെത്തിയ കൊക്കുകൾ.
ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദത്തിൻ്റെ ഭാഗമായ് വിനോദ സഞ്ചാരികളുമായി അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ പോവുന്ന പാരാഗ്ലൈഡർ. പാരാഗ്ലൈഡിങ്ങിന് പുറമേ ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ട് റൈഡിങ്ങും ബീച്ചിലുണ്ട്
പകല്‍ താപനില ക്രമാതീതമായി ഉയരുകയാണ്. വെയിലിനെ ചെറുക്കാനായി ഫൈബർ കുടയുമായി ആലപ്പുഴ ബീച്ചിലേക്ക് പോവുന്ന ലൈഫ് ഗാർഡ്
കുട്ടനാട്ടിൽ തിരഞ്ഞെടുപ്പിൽ വാഹന പ്രചാരണത്തിനൊപ്പം തന്നെ പ്രാധാനപ്പെട്ട ഒരു മാർഗ്ഗമാണ് ഇടത്തോടുകളിലൂടെയുള്ള ബോട്ടിലൂടെയുള്ള പ്രചാരണവും. ആലപ്പുഴ കൈനകരി ബേക്കറി പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന വിവിധ മുന്നണി സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾക്ക് സമീപത്തുകൂടി പോവുന്ന രാഷ്ട്രീയപാർട്ടിയുടെ പ്രചാരണ ബോട്ട്.
കൈവിട്ട് പോകല്ലേ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ യാത്രപറയുന്നു.
സൗഹൃദത്തിൻറെ ഓർമ്മക്കുറിപ്പുകൾ… പത്താം ക്ലാസ് അവസാന പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ സുഹൃത്തുക്കൾക്കൊപ്പം ഉമ്മ നൽകിയും ഓട്ടോഗ്രാഫ് എഴുതിയും സൗഹൃദം പങ്കുവെക്കുന്നു.കോഴിക്കോട് ജെഡിടി ഇസ്ലാമിക് ഹൈസ്കൂളിൽ നിന്നുള്ള ദൃശ്യം.
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നത് ബാരിക്കേടിന്റെ ഉള്ളിൽ നിന്ന് കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി
ആറന്മുള നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ കോഴഞ്ചേരിയിൽ നടന്ന ആറന്മുള നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൈപിടിച്ച് ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.പത്മകുമാർ,ബി.ജെ.പി ദേശീയ സമതി അംഗം വിക്ടർ.ടി.തോമസ് എന്നിവർ സമീപം.
കൂട്ടിനിളംകിളി...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത് കൈനോട്ടക്കാരിയുടെ സമീപം കൂടിന് വെളിയിൽ ഇരുന്ന് വിശ്രമിക്കുന്ന തത്ത
എരിയുന്ന വയറും കരിയുന്ന വനവും...ശക്തമായ വേനലിൽ വനങ്ങളിൽ വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുമ്പോൽ ഇലകൊഴിഞ്ഞ മരത്തിലിരുന്ന് സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറിലെ ഭക്ഷണം കുട്ടിക്കുരങ്ങിനെ മാറോട് ചേർത്ത് പിടിച്ച് കഴിക്കുന്ന കുരങ്ങ്.തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ അരുണാചലഗിരിയിൽ നിന്നുള്ള കാഴ്ച.
കൗതുകം കണ്ണിൽ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് ഗജവീരന്മാർ അണിനിരക്കുന്നത് അച്ഛൻറെ തോളിലിരുന്ന് കൗതുകത്തോടെ ഫോണിൽ പകർത്തുന്ന കുട്ടി.
  TRENDING THIS WEEK
മകളെ ഒരു നോക്കു കാണാൻ.......കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ ഭൗതികശരീരം സംസ്കരിക്കുന്നതിനായി തിരുവില്വാമല പാമ്പാടി ഐവർമഠത്തിലേക്ക് കൊണ്ടുപോവുന്നതിന് മുൻപ് ഒരു നോക്കു കാണുന്ന അമ്മ രോഹിണി
നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ സി.എം.എസ് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവർ
വോട്ടിംഗിന് ശേഷം ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന തൃശൂർ എൻഞ്ചിനിയറിംഗ് കോളേജിലെ സ്ട്രോഗ് റൂമിന് മുൻപിൽ കാവൽ നിൽക്കുന്ന എസ്എസ്ബി ടീം അംഗങ്ങൾ
വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പോസ്റ്റർ പതിച്ച ബസ് കഴുക്കുന്ന ജീവനക്കാരൻ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വള്ളത്തിൽ മടങ്ങിപ്പോകുന്ന പനത്തുറയിലെ പ്രദേശവാസികൾ.
വിഷു ആഘോഷിക്കുന്നതിനായി കൃഷ്ണ വിഗ്രഹവും പ്ലാസ്റ്റിക് കണിക്കൊന്നയും ഒരുക്കി വെക്കുന്ന കച്ചവടക്കാരൻ. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ ചിതയ്ക്ക് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ വച്ച് സഹോദരൻ സച്ചു തീ വെയ്ക്കുന്നു
എറണാകുളം മറൈൻഡ്രൈവിലാരംഭിച്ച സമ്മർ ഫെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ സ്കൈ ഡൈനിംഗ് അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ
തുടക്കം മാംഗല്യം...ഈസ്റ്റർ, റംസാൻ നോമ്പുകൾക്ക് കഴിഞ്ഞതിൽ പിന്നെ വിവാഹ ചടങ്ങുകൾ ധാരാളമായി നടക്കുന്ന നാളുകളാണിനി. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ വിവാഹ ചടങ്ങിന് ശേഷം ഫോട്ടോഷൂട്ടിനായി തയ്യാറെടുക്കുന്ന വധൂവരന്മാർ. ബന്ധുക്കളും സുഹൃത്തുക്കളും സമീപം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന വലിയ ക്രെയിൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com