അഴകാ......അഴകാ എന്ന വിളികേട്ടാൽ ഈ മയിൽ എവിടെയായാലും പറന്ന് ആര്യങ്കാവ് ക്ഷേത്രമുറ്റത്തെത്തും ക്ഷേത്രപരിസരത്ത് പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന ഇന്ദിര അമ്മയുടെ പ്രിയപ്പെട്ടവനാണ്. ക്ഷേത്രമുറ്റത്തെ ആൽമരത്തണലിൽ ഇന്ദിരമ്മയുടെ കൈയിൽ നിന്ന് കടല കഴിക്കുന്ന മയിൽ.
മണ്ണറിഞ്ഞവരുടെ മനസ് അറിയാൻ......നഗരസഭ മുണ്ടുകോട്ടയ്ക്കൽ ഒന്നാംവാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സജി.കെ.സൈമൺ കർഷകർക്കിടയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
കൊയ്ത്ത് കഴിഞ്ഞ പാടത്ത് സൈക്കിൾ ചവിട്ടി അവധി ദിനം ആഘോഷിക്കുന്ന കുട്ടികൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് സമീപം ചെറുവള്ളത്തിൽ വീശ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം കളിമണ്ണ് കൊണ്ട് രൂപം നിർമ്മിക്കൽ എവ് ലിൻ കാർമൽ സ്ലെറ്റർ സെൻസബാസ്റ്റിൻഎച്ച്.എസ്.എസ് പള്ളുരുത്തി എറണാകുളം.
തിരുമല ജംഗ്ഷനിൽ ജനകീയ വിചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വേദിയിലെത്തിയ ജാഥയുടെ വൈസ് ക്യാപ്റ്റനും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയുമായ കെ.എസ്. ശബരിനാഥന് പ്രവർത്തകൻ ഇരിക്കാൻ കസേര നൽകിയപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എന്നിവർ സമീപം
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
കാട്ടാനകൾക്ക് സ്വാഗതം... കുതിരാൻ ഇരുമ്പ് പാലത്തിന് സമീപം നാട്ടില്ലിറങ്ങി പ്രദേശവാസികൾക്ക് ജീവന് ഭീഷണിയായ കാട്ടാനകളെ തുരുത്താനായി വയനാട്ടിൽ നിന്ന് കൊണ്ടുന്ന വന്ന കുങ്കിയാനകളെ കാട്ടാനകളെ ആകർഷിക്കാനായി കാട്ടിനുള്ളിൽ നിറുത്തിയപ്പോൾ.
നായ കുഞ്ഞുങ്ങൾ... കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങൾ.
നഗരങ്ങളുടെ അഴുക്കകറ്റാൻ വിയർപ്പൊഴുക്കി പണിചെയ്യുന്നവരാണ് ഹരിത കർമ സേനക്കാർ. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഹരിത സംഗമത്തിൽ പുതിയ കാലത്തിന്റെ റാമ്പിൽ അവരും ചുവടുവച്ചു. കോഴിക്കോട് കോർപറേഷൻ കണ്ടംകുളം ജൂബിലി ഹാളിലായിരുന്നു ഈ വേറിട്ട റാമ്പ് വാക്ക്.
ഈ സ്വർഗ'മാലിന്യ'ത്തീരത്ത്.. നഗരത്തിലെ കടകളിൽ നിന്നുള്ള മലിന ജലം കോഴിക്കോട് ബീച്ചിലേക്ക് ഒഴുക്കിവിട്ട നിലയിൽ. കുട്ടികൾ ഉൾപ്പെടെ ബീച്ചിലെത്തുന്ന സഞ്ചാരികൾ കൂടുതൽ ചിലവഴിക്കുന്ന ഭാഗത്താണ് മലിനജലം പരന്നൊഴുകുന്നത്.
​​​​​​​കാടുവിട്ട് നാട്ടിൽ…  കോഴിക്കോട് മലാപ്പറമ്പിലെ ഒരു വീട്ടിലെത്തിയ കുരങ്ങന്മാർക്ക് പഴം നൽകുന്ന വീട്ടമ്മ
പൂർവികരുടെ ഓർമദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ദേവമാതാ കാത്തീഡ്രൽ സെമിത്തേരിയിലെ കല്ലറയിൽ തിരി തെളിക്കുന്ന വിശ്വാസികൾ.
താരാട്ട്‌ വഴിയെ...സ്കൂട്ടർ യാത്രാമദ്ധ്യേ രക്ഷിതാക്കളുടെ നടുക്കിരുന്ന് സുരക്ഷിതരായി ഉറങ്ങുന്ന കുട്ടികൾ. കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നുള്ള കാഴ്ച
ഇരട്ടക്കവചം...കേരളം എൻ.ഇ.പിയ്ക്ക് കീഴടങ്ങരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെയും, എ.ഐ.എസ്.എഫിന്റെയും നേതൃത്വത്തിൽ കോട്ടയം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ മഴ പെയ്തപ്പോൾ ഷീൽഡ് ഉപയോഗിച്ച് തലമറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
ഒരു കൈസഹായം...അജൈവ മാലിന്യ ശേഖരണ യൂണിറ്റിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളിയായ അച്ഛനെ സഹായിക്കാനെന്നോണം പ്ലാസ്റ്റിക് ചാക്കുകൾ എടുത്തുമാറ്റുന്ന കുട്ടി.കോട്ടയം കോടിമത എം.എൽ റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
ഇതെന്റെ ഏരിയ...കോട്ടയം ചന്തയിൽ പെറ്റുപെരുകുന്ന തെരുവുനായ്‌ക്കുട്ടികളിൽ ചിലത്. കോടിമതയിലെ എ.ബി.സി സെന്ററിന് മുന്നിലാണ് ഈ കാഴ്ച. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുകയാണ്.
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടേയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജിന് മുൻ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് മധുരം നൽകുന്നു.
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടേയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജ് വേദിയിൽ കൊടുത്ത ചായ സമയപരിമിതിമൂലം ഇറങ്ങി സദസ്സിലൂടെ കുടിച്ചുകൊണ്ട് കാറിലേക്ക് പോകുന്നു.
  TRENDING THIS WEEK
ഇനി നമ്മുടെ ഊഴം...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത് സ്ഥാനാർത്ഥിയുടെ ചുവർ ചിത്രമെഴുതിയ മതിലിന് സമീപത്ത് വന്നിരിക്കുന്ന പ്രദേശവാസി
ചിഹ്നങ്ങൾ തയ്യാർ...തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം പതിച്ച കോടികൾ ബ്രോഡ് വെയിലെ കടയിൽ വിൽപ്പനക്കായി എത്തിച്ചപ്പോൾ
ഫ്രെയിമിലാക്കാൻ ...തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയാറാക്കാനുള്ള ഫ്രെയിം കോട്ടയം ഇന്നർ ഐ പ്രിൻ്റിംഗ് പ്രസിലിറക്കി വയ്ക്കുന്ന ജീവനക്കാർ --
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം ദിനത്തിൽ അഗ്രഹാര വീഥിയിൽ നടന്ന രഥ പ്രയാണം.
മഞ്ഞ്പൊഴിഞ്ഞ് ... വാളയാർ തൃശ്ശൂർ ദേശീയ പാത മഞ്ഞ് മൂടിയ നിലയിൽ .
തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിൽ ഗതാഗതക്കുരുക്കിനിടയിൽ വേഗത കുറച്ച പ്രൈവറ്റ് ബസിൽ നിന്ന് അപകടകരമായി ചാടിയിറങ്ങുന്ന വിദ്യാർത്ഥി
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ സംഘടിപ്പിച്ച തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് ആദ്യ ഗോളടിച്ച തൃശൂം മാജിക് എഫ്സിയുടെ വിദേശ താരം ക്യാപ്റ്റൻ ലെനി റോഡി ഗെസുമായി സന്തോഷം പങ്കിടുന്ന മറ്റ് ടീം അംഗങ്ങൾ
സ്കൂൾ കഴിഞ്ഞ് അപകടകരമായി സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാ‌ർത്ഥികൾ. എറണാകുളം സൗത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
അഴകാ......അഴകാ എന്ന വിളികേട്ടാൽ ഈ മയിൽ എവിടെയായാലും പറന്ന് ആര്യങ്കാവ് ക്ഷേത്രമുറ്റത്തെത്തും ക്ഷേത്രപരിസരത്ത് പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന ഇന്ദിര അമ്മയുടെ പ്രിയപ്പെട്ടവനാണ്. ക്ഷേത്രമുറ്റത്തെ ആൽമരത്തണലിൽ ഇന്ദിരമ്മയുടെ കൈയിൽ നിന്ന് കടല കഴിക്കുന്ന മയിൽ.
ഇടത്തോട്ടോ വലത്തോട്ടോ...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത്, വലത് സ്ഥാനാർത്ഥികളുടെ പോസ്റ്ററും ചുവർ ചിത്രങ്ങളും അടുത്തടുത്ത് വന്നപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com