വിളവെടുപ്പിൽ വിലയിടിച്ചിൽ... വേനൽക്കാലമായതോടെ പൈനാപ്പിൾ ജ്യൂസിനും മറ്റും ആവശ്യക്കാർ ഏറിയെങ്കിലും ഒരു മാസം മുൻപ് അറുപത് രൂപയുണ്ടായിരുന്ന പൈനാപ്പിളിന് മുപ്പത് രൂപയോളമായി കുറഞ്ഞത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.പാകമായ പൈനാപ്പിൾ വിളവെടുത്ത് ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ.ഭരണങ്ങാനത്തിന് സമീപം വിലങ്ങ്പാറയിൽ നിന്നുള്ള കാഴ്ച.
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
വണ്ടിയിലാണജീവിതം---- നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിൽചൂട്കൂടുതലായതിനാൽ വണ്ടിക്കടി യിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയായ കമലേഷ്‌സിംഗ്. പത്തനംതിട്ട അഴൂർ കെ. എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് ലോഡുമായി വന്ന ലോറിയാണിത്.
വരുംകാലം പൂക്കാലമാകാൻ-----മേടം പ്രതീക്ഷകളുടെ മാസമാണ്, പുതിയ കാലത്തേക്കുള്ള കരുതലിന് മലയാളി നിലമൊരുക്കുന്ന നാൾ, വിത്തെറിഞ്ഞും തൈകൾ നട്ടും സമൃദ്ധിയുടെ നാളിലേക്കുള്ള യാത്രയാണത്. വിഷു വിപണിയിൽ നിന്ന് ചെടിയും ചട്ടികളും വാങ്ങി സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
ചിരിതൂകി കളിയാടി... രണ്ട് നാൾ കഴിഞ്ഞ് വിഷുവിന് കണിയൊരുക്കുവാൻ കൃഷ്ണവിഗ്രഹവും സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുന്ന കുട്ടികൾ. കോട്ടയം നാട്ടശ്ശേരിയിൽ നിന്നുള്ള കാഴ്ച.
ക്ലിക്ക് കൃഷ്ണ... വിഷുവിന് മുന്നോടിയായി കൃഷ്ണന്റെ പ്രതിമ വാങ്ങാനെത്തിയ യുവതി പ്രതിമയുടെ ചിത്രം മൊബൈലിൽ പകർത്തുന്നു. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
പാലൂട്ടും വോട്ടും... പാലാ പോണാട് പബ്ലിക് ലൈബ്രറി കെട്ടിടത്തിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ട്രീസയുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് എസക്കിയേൽ ഈശോക്ക് ആദ്യം വോട്ട് ചെയ്തെത്തിയ മുത്തശി രാജി പാൽ നൽകുന്നു. എസക്കിയേലിൻ്റെ സഹോദരി മൂന്ന് വയസുകാരി എൽസ റൂത്ത് സമീപം
സംഘകൃഷിയിലൂടെ കണിവെള്ളരി കൃഷി ചെയ്ത ചെമ്പായി ബാലകൃഷ്ണനും സംഘവും വിളവെടുത്ത കണിവെള്ളരിക്കരികിൽ
ളാഹ മഞ്ഞത്തോട് ഭാഗത്തെ ആദിവാസികൾ പമ്പ പ്ളാന്തോട് വനമേഖലയിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാനായി പോകുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇവർ വനവിഭവങ്ങൾ ശേഖരിക്കാനായി താമസസ്ഥലം മാറാറുണ്ട്. ഒാമനിച്ചു വളർത്തുന്ന നായ്ക്കളെയും ഒപ്പംകൂട്ടും. കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവരെ അറിക്കുന്നത് നായ്ക്കളാണ്. ആദിവാസികളുടെ ചെറിയ സംഘത്തിൽപ്പോലും പതിനഞ്ചോളം നായ്ക്കളുണ്ടാവും. കവാലായി നായ്ക്കൾ ഒപ്പമുള്ളതുകൊണ്ട് വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട പല അനുഭവങ്ങളും ഇവർക്ക് പറയാനുണ്ട്.
കണിയാവാൻ----വിഷു ദിനം അടുത്തതോടെ നഗരത്തിലെവിടെയും കൃഷ്ണ വിഗ്രം വിൽക്കുന്നവരെ കാണാം. പ്ലാസ്റ്റര് ഓഫ് പാരീസ് ഉപയോഗിച്ച് നിർമ്മിച്ച കൃഷ്ണ വിഗ്രഹങ്ങൾക്ക് ആവിശക്കാർ കൂടിവരുന്നു. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വള്ളത്തിൽ മടങ്ങിപ്പോകുന്ന പനത്തുറയിലെ പ്രദേശവാസികൾ.
പത്തനംതിട്ട ജില്ലയിലെ മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ടു ചെയ്യാനായി പ്രായമായ വോട്ടറെ ഡോളിയിൽ കയറ്റിക്കൊണ്ട് പോകുന്നു.
ഡോളിവേണ്ട നടപ്പാണ് ഉചിതം: ഉയർന്ന സ്ഥലത്തുള്ള പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്കൂളിൽ വോട്ടു ചെയ്യാനായി വയോധികരായ വോട്ടർമാരെ ഡോളിയിൽ കയറ്റിക്കൊണ്ട് പോവുകയാണ് തിരഞ്ഞെടുപ്പിലെ പതിവ്. പടികൾക്ക് പകരം സമാന്തരമായി പുതിയ വഴി നിർമ്മിച്ചതോടെ പലരും ഡോളിയേയെ ആശ്രയിക്കാറില്ല. ഇന്നലെ വോട്ടുചെയ്ത ശേഷം മടങ്ങുന്ന വയോധിക
തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്നതാണ് അന്തരീക്ഷത്തിലെ ചൂട്. ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രവചനം . പത്തനംതിട്ട നഗരത്തിലെ തണ്ണിമത്തൻ വില്പനക്കാരൻ
എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ മീൻക്കെട്ടുകൾ വറ്റിച്ചതിന് ശേഷം അവശേഷിച്ച ചെറുമീനുകളെ കൊത്തിയെടുക്കാനെത്തിയ കൊക്കുകൾ.
ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദത്തിൻ്റെ ഭാഗമായ് വിനോദ സഞ്ചാരികളുമായി അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ പോവുന്ന പാരാഗ്ലൈഡർ. പാരാഗ്ലൈഡിങ്ങിന് പുറമേ ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ട് റൈഡിങ്ങും ബീച്ചിലുണ്ട്
പകല്‍ താപനില ക്രമാതീതമായി ഉയരുകയാണ്. വെയിലിനെ ചെറുക്കാനായി ഫൈബർ കുടയുമായി ആലപ്പുഴ ബീച്ചിലേക്ക് പോവുന്ന ലൈഫ് ഗാർഡ്
കുട്ടനാട്ടിൽ തിരഞ്ഞെടുപ്പിൽ വാഹന പ്രചാരണത്തിനൊപ്പം തന്നെ പ്രാധാനപ്പെട്ട ഒരു മാർഗ്ഗമാണ് ഇടത്തോടുകളിലൂടെയുള്ള ബോട്ടിലൂടെയുള്ള പ്രചാരണവും. ആലപ്പുഴ കൈനകരി ബേക്കറി പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന വിവിധ മുന്നണി സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾക്ക് സമീപത്തുകൂടി പോവുന്ന രാഷ്ട്രീയപാർട്ടിയുടെ പ്രചാരണ ബോട്ട്.
കൈവിട്ട് പോകല്ലേ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ യാത്രപറയുന്നു.
സൗഹൃദത്തിൻറെ ഓർമ്മക്കുറിപ്പുകൾ… പത്താം ക്ലാസ് അവസാന പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ സുഹൃത്തുക്കൾക്കൊപ്പം ഉമ്മ നൽകിയും ഓട്ടോഗ്രാഫ് എഴുതിയും സൗഹൃദം പങ്കുവെക്കുന്നു.കോഴിക്കോട് ജെഡിടി ഇസ്ലാമിക് ഹൈസ്കൂളിൽ നിന്നുള്ള ദൃശ്യം.
  TRENDING THIS WEEK
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ളാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
വെക്കേഷൻ വൈബ്...അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഡമായി. എറണാകുളം പുതുവൈപ്പ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
വില്പനയ്ക്കായി നിരത്തിയിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ. തൃപ്പൂണിത്തുറയിൽ നിന്നുള്ള കാഴ്ച
കളറാവാൻ...വെയിലായാലും കളറാവാനായി പുല്ലേപ്പടി പാലത്തിലെ പെയ്ന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
കൊയ്ത്ത് കഴിഞ്ഞ പാഠശേഖരത്തിൽ നിന്ന് വൈക്കോൽ കെട്ട് വാഹനത്തിൽ കയറ്റുന്ന തൊഴിലാളികൾ. ചൂട് കൂടിയ സാഹചര്യത്തിൽ പകൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഉണ്ടെങ്കിലും അത് ആരുതന്നെ പാലിക്കുന്നില്ല പാലക്കാട് മാത്തൂരിൽ നിന്ന്.
"മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ പൂക്കുന്ന മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. ഒത്തുചേരലിൻറെയും പ്രതീക്ഷയുടെയും പൊൻകണിയുമായി വിഷുപ്പുലരിയെത്തി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
പുറത്തെ കനത്ത ചൂടിൽ സ്കൂളിന്റെ വരാന്തയിൽ ഫാൻ പോലുമില്ലാതെ എസ് .എസ് .എൽ .സി പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്ന അദ്ധ്യാപകർ.തിരുവനന്തപുരം എസ് .എം .വി സ്കൂളിൽ നിന്നുള്ള ദൃശ്യം
നൂറിലേറെ തൃശൂർ പൂരങ്ങൾക്ക് സാക്ഷ്യം വഹിച്ച നായ്ക്കനാലിലെ ആൽമരം ഉണങ്ങി ദ്രവിച്ചതിനെ തുടർന്ന് മുറിച്ച് മാറ്റിയ സ്ഥലത്ത് പുതിയതായി പകരം ആൽമരം സ്ഥാപിച്ചപ്പോൾ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് തുടങ്ങിയവർ മറ്റ് ക്ഷേത്രഭാരവാഹികൾ തുടങ്ങിയവർ സമീപം
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേലത്ത് നടന്ന പ്രചാരണയോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപ് അണ്ണാ പാർക്കിലെ കരുണാനിധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമൽഹാസനും ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തിനുമൊപ്പം സമ്മേളനവേദിയിലേക്ക് പോകുന്നു
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ളാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി. ആലപ്പുഴ കളർകോടിന് സമീപത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com