TRENDING THIS WEEK
വടക്കാഞ്ചേരി മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ തോളിലേറ്റി തിരുവാണിക്കാവ് ഷേത്രത്തിലേയ്ക്ക് ആവേശത്തോടെ പോകുന്നവർ
മെലിഞ്ഞൊഴുകി... കൊടുംവേനലാണ്. നിറഞ്ഞൊഴുകിയിരുന്ന പമ്പാനദി ഇന്ന് മണൽപ്പരപ്പിനിടയിലൂടെ നീർച്ചാലുകളാവുകയാണ്. അപ്പോഴും മീൻപിടിക്കാനും വെള്ളം ശേഖരിക്കാനും എത്തുന്നവർ. പത്തനംതിട്ട വാഴക്കുന്നം അക്വഡേറ്റിൽ നിന്നുള്ള കാഴ്ച.
131-ാമത് മാരാമൺ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുന്ന മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ 114-ാമത് കൺവൻഷന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഭദ്രദീപം തെളീയിക്കുന്നു.ഇടത്തുനിന്ന് ജി. രാജ്കുമാർ, അനി രാജ് ഐക്കര, സുരേഷ് കുഴിവേലിൽ, അജീന നജീബ്, എ.ആർ. വിക്രമൻ പിള്ള, പ്രൊഫ.പൂജപ്പുര കൃഷ്ണൻ നായർ, പ്രമോദ് നാരായൺ എം.എൽ.എ., സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ,പി.എസ്.നായർ, കെ.കെ.ഗോപിനാഥൻ നായർ, ആന്റോ ആന്റണി എം.പി., മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ജി.കൃഷ്ണകുമാർ, അഡ്വ.കെ.ഹരിദാസ്, അഡ്വ.കെ.ജയവർമ്മ എന്നിവർ സമീപം.
പത്തനംതിട്ട അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സി.എസ്.ഐ സെന്റ് തോമസ് പള്ളി മുറ്റത്ത് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികൾ നൽകുന്നു.മന്ത്രി വീണാ ജോർജ്,എം.എൽ.എ മാത്യൂ.ടി.തോമസ് മാതാപിതാക്കളായ ഷെറിൻ,അരുൺ,വൈദിക മേലദ്ധ്യക്ഷൻമാർ എന്നിവർ സമീപം.
അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം മല്ലപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിനു എത്തിച്ചപ്പോൾ സമീപത്തിരിക്കുന്ന മാതാപിതാക്കളായ ഷെറിൻ ആൻ ജോണിയും, അരുൺ എബ്രഹാമും.
ശബരിമല സ്വർണ്ണ കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം എറണാകുളം ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനെത്തിയപ്പോൾ
ദേശീയപാത 544ൽ ആമ്പല്ലൂർ ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം മന്ദഗതിയിലായതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്കിൽ വാഹനങ്ങളുടെ ഇടയിൽപ്പെട്ട കൊമ്പനെ റോഡിന് പുറത്ത്കടത്താൻ വഴി നോക്കുന്ന പാപ്പാൻ ചില സമയങ്ങളിൽ മണിക്കുറുകളോളമാണ് ഇവിടെ ഗതാഗത കുരുക്ക്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതിജീവിതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കൊണ്ട് ഡബ്ള്യു.സി.സിയുടെ നേതൃത്വത്തിൽ എറണാകുളം അബ്ദുൾ കലാം മാർഗിൽ ദീപം തെളിച്ചപ്പോൾ
യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന എ.സുരേഷ് കുമാറിന് ഹസ്തദാനം നൽകുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ, അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, സന്ദീപ് വാര്യർ തുടങ്ങിയവർ സമീപം .