കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.
ഭരണസിരാകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന പാതയായ ബേക്കറി ജംഗ്ഷൻ- വഴുതക്കാട് റോഡിലെ തെരുവ് വിളക്കുകൾ വെളിച്ചം പകരാതായിട്ട് കാലങ്ങളേറെയായി. റിസർവ് ബാങ്കടക്കമുള്ള പ്രധാന ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമുള്ള റോഡിൽ സാധാരണക്കാരുടെ ആശ്രയമായ അത്യാധുനിക ബസ് സ്റ്റോപ്പും ഇരുട്ടിലായതായി കാണാം.
കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള കോൺഗ്രസ് എം ജന്മദിന സമ്മേളനത്തിൽ ചെയർമാൻ ജോസ്‌.കെ.മാണി.എം.പി കേക്ക് മുറിച്ചശേഷം രണ്ട് പീസാക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എന്നിവർ സമീപം
വളർത്തു നായയുമായി ഇരുചക്ര വാഹനം ഓടിച്ചു പോകുന്ന ദമ്പതികൾ. എറണാകുളം ഹൈക്കോർട്ടിൽ നിന്നുള്ള കാഴ്ച
മഴ മാറിയതോടെ അസ്തമയ സൂര്യന്റെ നിറച്ചാർത്തിൽ ആഹ്ളാദിക്കുന്ന അച്ഛനും മകനും. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
നപുംസക പ്രയോഗം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പുപറയണമെന്ന് ആവിശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
രണ്ടാംകൃഷിയിറക്കിയ കുട്ടനാടൻ പാടങ്ങൾ കതിരിട്ടിരിക്കുകയാണ്. കൈനകരി പുത്തൻതുരം പാടശേഖരത്തിൽ വിളഞ്ഞ നെൽക്കതിരുകൾ കൊത്തിയെടുത്ത് പറക്കുന്ന തത്ത.
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ നൽകിയപ്പോൾ മന്ത്രി നോക്കി കാണുന്നു. വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസ് സമീപം.
എറണാകുളം ചെല്ലാനം ഫിഷിംഗ് ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.36 കി.മീ. നീളത്തിലുള്ള കടൽ ഭിത്തിയിൽ സ്ഥലത്ത് 3 മീറ്റർ ഉയരത്തിൽ 2.5 മീറ്റർ വീതിയിൽ നിർമ്മിച്ച നടപ്പാതയ്ക്ക് സമീപം ചൂണ്ടയിടുന്ന യുവാക്കൾ.
പാലക്കാട് നഗരസഭയിലെ പുതുക്കിപണി കഴിയിപ്പിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ്ഗോപി നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരനെ ഡയസിലേക്ക് ഇരുത്തുന്നു വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com