SignIn
Kerala Kaumudi Online
Sunday, 14 September 2025 1.06 PM IST

മുംബയ് ഭീകരാക്രമണം; ഭീകരൻ തഹാവൂർ റാണയുടെ ഹർജി തള്ളി യു എസ് സുപ്രീം കോടതി, ഇന്ത്യയ്‌ക്ക് കൈമാറും

Increase Font Size Decrease Font Size Print Page
tahawwur-rana

വാഷിംഗ്ടൺ: മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനി - കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണയെ (63) ഇന്ത്യയ്ക്ക് കൈമാറാൻ യു എസ്‌ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. റാണയുടെ ഹർജി തള്ളണമെന്ന് യു എസ് സർക്കാർ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.


അറുപത്തിമൂന്നുകാരനായ റാണ നിലവിൽ ലോസ് ഏഞ്ചൽസ് ജയിലിലാണ്. ഇയാളും യു എസ് ഭീകരൻ ഡേവിഡ് ഹെഡ്‌ലിയും ലഷ്‌കറെ ത്വയ്ബ അടക്കമുള്ള പാക് ഭീകര സംഘടനകൾക്കൊപ്പം ചേർന്ന് മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് കീഴ്‌ക്കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റാണ സുപ്രീംകോടതിയെ സമീപി‌ക്കുകയായിരുന്നു. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ കൈമാറിയിരുന്നു. 2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.

ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്‌കർ ഭീകരർക്ക് സഹായം നൽകിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ൽ ഷിക്കാഗോ കോടതി 14 വർഷം തടവിന് വിധിച്ചിരുന്നു. മുംബയ് ഭീകരാക്രമണത്തിലെ പങ്ക് തെളിയാത്തതിനാൽ ആ കേസിൽ ഇയാൾക്ക് യു.എസ് കോടതി ശിക്ഷ നൽകിയില്ല. 2020 ജൂണിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ഇയാളെ ഇന്ത്യയുടെ ആവശ്യപ്രകാരം യു.എസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: NEWS 360, AMERICA, MUMBAI ATTACK, TAHAWWUR RANA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.