കോട്ടയം . ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പനച്ചിക്കാട് പഞ്ചായത്തിലെ പതിന്നാലാം വാർഡിൽ കാവനാടിചിറയിൽ 670 പക്ഷികളെ ദയാവധം ചെയ്ത് സംസ്കരിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ പരിധിയിലുള്ള കുറിച്ചി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ 162 പക്ഷികളെയും, കോട്ടയം നഗരസഭയിലെ 37, 38 വാർഡുകളിൽ പക്ഷികളെയും ദയാവധം ചെയ്തു. പനച്ചിക്കാട് കാവനാടിചിറയിലുള്ള സ്വകാര്യ ഫാമിലെ കോഴികളിലാണ് രോഗം സ്ഥിരീകരിച്ചത്. മുൻ വർഷങ്ങളിൽ ദേശാടന പക്ഷികൾ ധാരാളമായി വരുന്ന ജില്ലയുടെ വടക്കൻ മേഖലകളിലെ പാടശേഖരം കേന്ദ്രീകരിച്ചാണ് പക്ഷിപ്പനി കണ്ടു വന്നിരുന്നത്. ഇത്തവണ ജില്ലയുടെ തെക്കു ഭാഗത്തുള്ള ജനവാസ മേഖലയിലാണ് രോഗം സ്ഥിരീകരിച്ചത്. ജനവാസ മേഖലയായതിനാൽ പക്ഷിപ്പനി വൈറസിന് അതിവേഗം വകഭേദം ഉണ്ടാകുന്നതിനും പക്ഷികളിൽ നിന്ന് അടുത്ത സമ്പർക്കം മൂലം മനുഷ്യരിലേക്കും രോഗം പടരാൻ ഇടയുള്ളതിനാൽ മൂന്നു മാസത്തേയ്ക്ക് രോഗം സ്ഥിരീകരിച്ച മേഖലയിൽ പക്ഷികളെ വളർത്തുന്നതിന് കർശന നിയന്ത്രണമുണ്ടാകും. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാം ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും അണുവിമുക്തമാക്കും. മൂന്നു മാസത്തെ തുടർ നിരീക്ഷണത്തിന് ശേഷമേ പുതിയ പക്ഷികളെ വളർത്താൻ അനുവാദം നൽകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |