ശ്രീകണ്ഠപുരം: ഇസ്രയേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പയ്യാവൂർ സ്വദേശികളിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ. പത്തനംതിട്ട അടൂരിലെ നാച്ച്വറൽ പാരഡൈസ് ട്രാവൽസ് ഉടമ സൈമൺ അലക്സാണ്ടറി (37) നെയാണ് പയ്യാവൂർ എസ്.ഐ എം.ജെ. ബെന്നി അറസ്റ്റ് ചെയ്തത്.
വീസ തട്ടിപ്പ് കേസിൽ രണ്ടാഴ്ച മുമ്പ് തൃശൂർ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിലായ ഇയാളെ പയ്യാവൂർ പൊലീസ് ഇവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പയ്യാവൂർ ആടാംപാറ സ്വദേശി ബെന്നി വർഗീസ്, ചന്ദനക്കാംപാറ സ്വദേശി ഷാജു തോമസ് എന്നിവരിൽ നിന്നാണ് സൈമൺ അലക്സാണ്ടർ പണം തട്ടിയത്. ഇരുവർക്കും മൂന്നര ലക്ഷം രൂപ വീതമാണ് നഷ്ടമായത്. 2022 മാർച്ച് മുതൽ മൂന്ന് തവണകളിലായാണ് ഇരുവും പണം നൽകിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |