ബംഗളുരു : സോഷ്യൽ മീഡിയ വഴി ആൾമാറാട്ടം നടത്തി യുവതികളെ കെണിയിലാക്കി പീഡിപ്പിച്ച ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ. ദിലീപ് പ്രസാദ് (28) എന്ന യുവാവിനെയാണ് ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. 13 യുവതികളെ ഇയാൾ കബളിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. ഐ.ടി മേഖലയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.
തൊഴിൽ രഹിതരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളുമായി ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷൻ വഴിയാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. മോണിക്ക, മാനേജർ എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് ജോലി വാഗ്ദാനം നൽകി ഹോട്ടൽ മുറികളിൽ എത്തിച്ചാിയിരുന്നു പീഡനം.
കൂടാതെ പീഡനദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഇയാളുടെ തട്ടിപ്പിനിരയായ യുവതികളിൽ ഒരാൾ ജനുവരിയിൽ സൈബർ ക്രൈം സെല്ലിൽ പരാതി നൽകിയിരുന്നു. ലൈംഗിക വൈകൃതത്തിന് വേണ്ടിയാണ് ഇയാൾ യുവതികളെ കെണിയിലാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |