മുംബയ് : മദ്യലഹരിയിൽ ഭാര്യയുടെ തലയിൽ അടിച്ചെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബയ് പൊലീസ് കേസെടുത്തു. ബാന്ദ്രയിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. ഭാര്യ ആൻഡ്രിയ ഹെവിറ്റിന്റെ പരാതിയിൽ ഐപിസി സെക്ഷൻ 324, 504 വകുപ്പുകൾ ചുമത്തിയാണ് കേസ്.
പാചകത്തിനു ഉപയോഗിക്കുന്ന പാനിന്റെ ഹാൻഡിൽ കാംബ്ളി ആൻഡ്രിയയ്ക്കു നേരെ എറിഞ്ഞെന്നും, അങ്ങനെയാണു തലയ്ക്കു പരുക്കേറ്റതെന്നും പരാതിയിൽ പറയുന്നു. താരം ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയായിരുന്നു. 12 വയസുകാരനായ മകൻ കാംബ്ലിയെ തടയാൻ നോക്കിയെങ്കിലും, അടുക്കളയിലേക്കു പോയ താരം കുക്കിംഗ് പാൻ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ആൻഡ്രിയ, പിന്നീടു പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു കാരണവുമില്ലാതെ വിനോദ് കാംബ്ലി തന്നെയും മകനെയും അപമാനിച്ചതായും ആൻഡ്രിയയുടെ പരാതിയിൽ പറയുന്നു. താമസിക്കുന്ന പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയുടെ ഗേറ്റ് തകർത്തതിന് കാംബ്ലിയെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |