കരുനാഗപ്പള്ളി: രാത്രിയിൽ നടത്തിയ റെയ്ഡിൽ പത്ത് ലിറ്റർ ചാരായവും നൂറ് ലിറ്റർ കോടയും 40 ലിറ്റർ സ്‌പെന്റ് വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതി തഴവ തെക്കുംമുറി കിഴക്കുമുറിയിൽ ഇടവന വീട്ടിൽ രമേശ് (44, സമ്പത്ത്) ഓടി രക്ഷപ്പെട്ടു.
തഴവ അമ്പലമുക്കിന് സമീപത്തെ വീട്ടിൽ ശനിയാഴ്ച അർദ്ധരാത്രിയിലാണ് കരുനാഗപ്പള്ളി റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതി വീടിന്റെ പിൻവാതിൽ വഴിയാണ് രക്ഷപ്പെട്ടത്. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അഭിലാഷ്, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റാസ്‌മിയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |