തൃശൂർ: മാനവികതയ്ക്ക് ഒഴുകാൻ തിയേറ്ററിനേക്കാൾ മികച്ച ഇടം വേറെയില്ലെന്ന് നടൻ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. ഇറ്റ്‌ഫോക്ക് ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രവും വർത്തമാനവും ഭാവിയും കൂടിച്ചേർന്ന മനോഹര ഇടമാണ് തിയേറ്റർ. ഫാസിസവും ഹിംസയും ജനതയെ ഒന്നിപ്പിച്ച ചരിത്രമില്ല. മാനവികതയ്‌ക്കേ ജനസമൂഹങ്ങളെ ഒന്നിപ്പിക്കാനാകൂ. കേരളത്തിൽ അടുത്തകാലത്തായി നടന്ന വിവിധ സാംസ്‌കാരിക, കലാ, സാഹിത്യ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അവ എന്നെ ഒരു കേരളീയനാക്കി മാറ്റുമെന്നാണ് തോന്നുന്നത്.
മാനവിക ബോധമാണ് മനുഷ്യനെ എന്നും ഒന്നിപ്പിച്ചത്. നാമിന്ന് കാണുന്ന ഹിംസയ്ക്കും അസംബന്ധങ്ങൾക്കുമൊന്നും അധികകാലം നിലനിൽക്കാനാവില്ല. മാനവികതയ്ക്ക് മാത്രമാണ് നിലനിൽപ്പുള്ളത്. അതാണ് ചരിത്രം. ഈ പ്രതിസന്ധി നിറഞ്ഞ കാലത്ത് മാനവികതയിലേക്ക് ജനതകളെ നയിച്ച അരങ്ങുകളിലേക്ക് മടങ്ങുകയെന്നത് പ്രധാനമാണ്. ലോകത്ത് മാറ്റങ്ങളും വിപ്ലവങ്ങളും സാദ്ധ്യമാക്കിയത് തിയേറ്ററുകളാണ്. എന്നും ജനങ്ങളെ ശ്രവിക്കാനും ശ്രദ്ധിക്കാനും പഠിപ്പിച്ചത് നാടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബ്രെറ്റ് ബെയ്‌ലിയുടെ സാംസൺ നാടകം കാണാനും താരമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |