തിരുവനന്തപുരം : തലസ്ഥാനത്തിന്റെ ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കിയ ഒൻപത് ഹോക്ക് മാർക്ക് വിമാനങ്ങളിലൊന്നിന്റെ നിയന്ത്രണം ഏറ്റെടുത്തത് എറണാകുളം മുളംതുരത്തി സ്വദേശി അലൻ ജോർജ്. മകന്റെ വിസ്മയ പ്രകടനം കാണാൻ അലന്റെ മാതാവും ശംഖുമുഖത്തെത്തിയിരുന്നു.
10 വർഷമായി സേനയുടെ ഭാഗമാണെങ്കിലും സൂര്യകിരണിന്റെ ഭാഗമായിട്ട് ഒന്നര വർഷമായിട്ടേയുള്ളൂ . എന്തും നേരിടാനുള്ള ആത്മവിശ്വാസവും കരുത്തുമാണ് തന്നെ സൂര്യകിരണിന്റെ ഭാഗമാക്കിയതെന്ന് അലൻ പറഞ്ഞു.തിരുവനന്തപുരത്ത് അഭ്യാസപ്രകടനങ്ങൾ നടക്കുമെന്ന് മൂന്ന് മാസം മുമ്പേ അറിഞ്ഞതു മുതൽ അതിനുള്ള കാത്തിരിപ്പിലായിരുന്നു .അത് മാതാവിന്റെ കൺമുന്നിൽ വച്ച് നടത്താൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തി കൂടിയുണ്ട്. അഭ്യാസ പ്രകടനങ്ങൾക്ക് തലസ്ഥാനത്തിന്റെ കാലാവസ്ഥ ഏറെക്കുറേ അനുകൂലമായിരുന്നെങ്കിലും കുറച്ചു ഭാഗം മേഘാവൃതമായതു കാരണം വിമാനം കൂടുതൽ മുകളിലേക്ക് പറത്താൻ കഴിഞ്ഞില്ല. പക്ഷി ശല്യവും ഉണ്ടായിരുന്നു.കേരളത്തിലെ യുവാക്കൾ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരുന്നു. ഇത്തരം അഭ്യാസ പ്രകടനങ്ങൾ അവർക്ക് കൂടുതൽ ആത്മവിശ്വാസമേകുമെന്നും അലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |