ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരിത്തട്ടിപ്പ് പാർലമെന്റിൽ ചർച്ചയ്ക്കെടുക്കാത്തതിൽ വിമർശനവുമായി രാഹുൽഗാന്ധി. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ വിഷയം പാർലമെന്റിൽ ഉന്നയിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. അദാനി വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം നിരന്തരമായി തള്ളുന്നതിൽ പ്രതിഷേധമുയരുന്നതിനിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
രണ്ട് വർഷമായി വിഷയം ഉന്നയിക്കുന്നുണ്ടെന്നും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണ്. അദാനി ഗ്രൂപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളാരാണെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും ഭയം കൊണ് മാത്രമാണ് കേന്ദ്രസർക്കാർ വിഷയം പാർലമെന്റിൽ പരിഗണിക്കാത്തത് അദ്ദേഹം തുടർന്നു. അദാനി ഗ്രൂപ്പിനെതിരെ ഒരു തരത്തിലുമുള്ള ചർച്ചകൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ മോദി ജി ശ്രമിക്കുന്നതായും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം അദാനി വിഷയം ചർച്ച ചെയ്യാതെ തഴഞ്ഞതോടെ ലോക്സഭയും രാജ്യസഭയും ഇന്നും പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ദ്ധമായി. കഴിഞ്ഞ ദിവസങ്ങളിലും പ്രതിപക്ഷ എം പിമാർ ഇരുസഭയുടെയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും തുടർന്ന് സഭാനടപടികൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |