SignIn
Kerala Kaumudi Online
Saturday, 20 April 2024 5.58 AM IST

വിഷ്‌ണുവും ബിബിനും തിരികൊളുത്തിയ 'വെടിക്കെട്ട്" പ്രേക്ഷകർ ഏറ്റെടുത്തു

തിരുവനന്തപുരം: ചിലർ മനഃപൂർവ്വം തകർക്കാൻ ശ്രമിക്കുന്ന വെടിക്കെട്ട് എന്ന തന്റെ സിനിമ പ്രേക്ഷകർ ഏറ്റെടുത്തെന്ന് നിർമ്മാതാവ് ബാദുഷ. വെടിക്കെട്ടിന്റെ വിജയത്തോടനുബന്ധിച്ച് കേസരി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാടുപേരുടെ അദ്ധ്വാനത്തിന്റെ ഫലമാണ് വെടിക്കെട്ട്. സിനിമ സ്വപ്നം കാണുന്നവർ പ്രചാദനമാണ് ഈ ചിത്രം. സിനിമ കാണാതെ സമൂഹമാദ്ധ്യമങ്ങളിലൂടെ അവഹേളിക്കുന്നവരെ നിയമപരമായി നേരിടുമെന്നും നിർമ്മാതാവ് പറഞ്ഞു. ഈ സിനിമ വിജയിപ്പിക്കേണ്ടത് സാധാരണക്കാരുടെ ആവശ്യമാണെന്ന് നടനും സംവിധായകരിലൊരാളുമായ ബിബിൻ ജോർജ് പറഞ്ഞു. ഇരുന്നൂറോളം പുതുമുഖങ്ങളെ സിനിമയിലൂടെ പരിചയപ്പെടുത്താനായി. ദൈവം കറുത്തതാണോ വെളുത്തതാണോ എന്ന ചോദ്യത്തിൽ തുടങ്ങുന്ന സിനിമ ചർച്ചയാക്കുന്നത് ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അസമത്വങ്ങളെയാണ്. വെടിക്കെട്ട് സിനിമയിൽ ചർച്ച ചെയ്യുന്ന അവയവദാനത്തിന് ജനങ്ങൾ അർഹിക്കുന്ന പ്രാധാന്യം തന്നതിൽ സന്തോഷമുണ്ടെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമ കണ്ട് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. പത്തനാപുരത്തെ ലക്ഷ്മി എന്ന പെൺകുട്ടിയാണ് ആദ്യം വിളിച്ചത്. അവയവദാനത്തെ കുറിച്ചുള്ള മിഥ്യാ

ധാരണകളെ ചിത്രം പൊളിച്ചെഴുതുന്നുണ്ടെന്നും വിഷ്ണു പറഞ്ഞു. അവയവദാനത്തിന് സന്നദ്ധരായ 35 പേരുടെ പട്ടിക നിർമ്മാതാവ് ബാദുഷ ഡോ. നോബിളിന് കൈമാറി. നായിക ഐശ്വര്യ അനിൽ, കാമറാമാൻ രതീഷ് ,കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത മനു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേർന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.