തിരുവനന്തപുരം: പ്രളയജല നിയന്ത്രണം, വിനോദസഞ്ചാരം എന്നിവ ലക്ഷ്യമിട്ട് എ-സി കനാൽ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. കനാൽ തുറക്കുന്നത് സംബന്ധിച്ച് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടിയാലോചനകൾക്കും പൊതു ചർച്ചകൾക്കും ശേഷം നടപടിയെടുക്കുമെന്നും ജോബ് മൈക്കിളിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. എ-സി കനാലിന്റെ ഒന്നാംകര- നെടുമുടി ഭാഗത്ത് അതിർത്തിക്കല്ല് സ്ഥാപിച്ച് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കാൻ ചർച്ച ആരംഭിച്ചെങ്കിലും നടപടികളൊന്നുമായില്ല. കനാൽ നവീകരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് മാർച്ച് 31ന് മുമ്പ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |