കൊച്ചി: മഹാരാജാസിന്റെ സെന്റർ സർക്കിൾ...മാലാഖക്കുളം....പിരിയൻ കോണി...മുല്ലപ്പന്തൽ, റോയൽ കോർണർ, ഗൾഫ്, അഭിമന്യു സ്‌ക്വയർ...ഇങ്ങനെ കേട്ട് കേട്ട് മനസിൽ പതിഞ്ഞതും വീഡിയോകളിൽ കണ്ട് നേരിൽകാണാൻ കൊതിച്ചതുമായ ഈ ഇടങ്ങളിലെ നിമിഷങ്ങൾ കൂട്ടുകാരുമൊത്ത് ആഘോഷമാക്കുകയാണ് എം.ജി കലോത്സവത്തിനെത്തിയ വിദ്യാർത്ഥിസംഘം. അഞ്ച് ജില്ലകളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളിലേറെപ്പേരും മഹാരാജാസിന്റെ മുറ്റത്തുണ്ട്.
സൊറ പറഞ്ഞും, സെന്റർ സർക്കിളിലെ മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ആടിയും, പൊട്ടിച്ചിരിച്ചും, ഭക്ഷണം പങ്കുവെച്ചും, കോണിപ്പടികൾ ഓടിക്കയറിയും, പ്രണയം പറഞ്ഞും, കൈകോർത്ത് നടന്നുമെല്ലാമാണ് വിദ്യാർത്ഥികൾ മഹാരാജാസിനെ ഹൃദയത്തോട് ചേർക്കുന്നത്.
മത്സരാർത്ഥികളും അല്ലാത്തവരും മറ്റ് കലാലയങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമെല്ലാം മഹാരാജാസിന്റെ മുറ്റത്തുണ്ട്. വിദ്യാർത്ഥികളുടെ ഈ വലിയ കൂട്ടം മത്സരവേദികളെയും സമ്പന്നമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |