തിരൂർ: നഗരത്തിലെ ഗതാഗത കുരിക്ക് ഒഴിവാക്കി കോട്ടക്കൽ മലപ്പുറം ഭാഗത്തേക്കും തിരിച്ചു ചമ്രവട്ടം താനൂർ റോഡിലേക്കും എത്താൻ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് രണ്ട് പതിറ്റാണ്ട് മുൻപ് പൊന്മുണ്ടം ബൈപാസ്സ് പദ്ധതി പ്രകാരം നിർമ്മിച്ച റെയിൽവേ മേൽപ്പാലം നോക്കുകുത്തി. 2016ൽ അന്നത്തെ തിരൂർ എം.എൽ.എ ആയിരുന്ന സി.മമ്മുട്ടി ഏഴ് കോടി രൂപ റെയിൽവേയ്ക്ക് അടച്ചത് പ്രകാരം റെയിൽവേ പൊലീസ് ലൈൻ ഭാഗത്ത് റെയിൽവേ ലൈനിന് മുകളിൽ മേൽപ്പാലത്തിന്റെ ഭാഗം നിർമിച്ചു സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഇതുവരെ ആയിട്ടും പാലത്തിനു അപ്രോച്ച് റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. ഫണ്ടില്ലെന്ന് കാരണം പറഞ്ഞാണ് ഈ പാലം ഇപ്പോഴും നാല് കാലിൽ ആകാശത്ത് തുടരുന്നത്. ഓരോ വർഷത്തെയും ബജറ്റിൽ തുക വകയിരുത്തുമെന്നു പ്രതീക്ഷിക്കുമ്പോഴും നിരാശയാണ് ഫലം. പാലം പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപ്രോച്ച് റോഡ് നിർമാണത്തിന് ഓരോ വർഷവും കൂടും തോറും എസ്റ്റിമേറ്റ് തുക കൂടി വരികയാണെന്നതാണ് മറ്റൊരു സത്യം. കഴിഞ്ഞ ബജറ്റിൽ എം.എൽ.എ കുറുക്കോളി മൊയ്തീൻ 27 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 100 രൂപ ടോക്കൺ മാത്രമാണ് നൽകിയത്. താഴെപ്പാലം പുതിയ പാലം പൊതുമരാമത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും തിരൂർ നഗരത്തിലെ തന്നെ റെയിൽവേ മേൽപ്പാലം ഉദ്ഘാടനത്തിനു തയാറെടുക്കുകയാണ്. എന്നാൽ നഗരത്തിലെ ഗതാഗത കുറിക്കിന് പരിഹാരം കാണാൻ പൊന്മുണ്ടം ബൈപാസ്സ് യഥാർത്ഥമാകേണ്ടതാണ്. നഗരത്തിൽ പ്രവേശിക്കാതെ മലപ്പുറം ഭാഗത്തേക്കും തിരിച്ച് ചമ്രവട്ടം റോഡിലേക്കും എത്താൻ കഴിയുന്നത് കൊണ്ട് തന്നെ തിരൂർ നഗരത്തിലെ ഗതാഗത കുരുക്ക് ഒരു പരിധിവരെ ഈ പരിഹരിക്കുന്നതിന് ഈ പാലം യാഥാർത്ഥ്യമായാൽ സാധിക്കും. എന്നാൽ പല കാരണങ്ങളാൽ ഇപ്പോഴും തൂണിൽ തുടരുകയാണ് ഈ ആകാശ പാലം. പാലത്തിലെ അപ്രോച്ച് റോഡ് എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം താഴെപ്പാലം പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയെ പൊതുമരാമത്തുവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എത്തിയ വേദിയ്ക്ക് സമീപം ബാനറുമായി നാട്ടുകാർ പ്രതിഷേധം അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |