തിരുവനന്തപുരം: തൊണ്ടിമുതലായി കോടതിയിൽ സൂക്ഷിച്ച കഞ്ചാവിന്റെ പകുതി കാണാനില്ല. എലി കരണ്ടതാണെന്ന് പ്രോസിക്യൂഷൻ. വഞ്ചിയൂർ അഡിഷണൽ ഫസ്റ്റ്ക്ളാസ് മജിസ്‌ട്രേട്ട് കോടതിലാണ് സംഭവം.
2016ലാണ് തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിൽ 100 ഗ്രാം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. 25 ഗ്രാം തെളിവായി കോടതിയുടെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ചു.
വിചാണയ്ക്കിടെ, തെളിവ് പരിശോധിച്ചപ്പോഴാണ് കഞ്ചാവിന്റെ പകുതി നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിനാണ്, എലി തിന്നതാകാം എന്ന് പ്രോസിക്യൂട്ടർ വിചിത്ര മറുപടി നൽകിയത്. കഞ്ചാവൊക്കെ എലി കരളുമോയെന്ന് മജിസ്‌ട്രേട്ട് ചോദിച്ചപ്പോൾ അങ്ങനെയും സംഭവിക്കാം എന്നായി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ സ്റ്റോർകീപ്പർക്ക് മജിസ്‌ട്രേട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. വിചാരണ അടുത്ത ദിവസവും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |