തിരുവനന്തപുരം: കെ-ഫോൺ സർക്കാരിന് ബാധ്യതയാകുമെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ കളിയാക്കിയ മുഖ്യമന്ത്രി ഇപ്പോൾ എന്ത് പറയുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
കെ-ഫോൺ സർക്കാർ തലത്തിൽ പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് ആയിരിക്കെ ഞാൻ പറഞ്ഞപ്പോൾ വികസന വിരോധി എന്ന് കളിയാക്കുകയാണ് ചെയ്തത്.
2017ൽ തുടക്കം കുറിച്ച കെ- ഫോൺ എങ്ങുമെത്തിയില്ലെന്നാണ് കേരളകൗമുദി വാർത്തയിലെ കണക്കുകൾ സൂചിപ്പിക്കുന്നത് .5 ജി വന്നതോടെ പ്രസക്തി തന്നെ നഷ്ടമായി .നാടുനീളെ കുഴികുത്തി അപകടങ്ങൾ വിളിച്ച് വരുത്തിയത് മാത്രം മിച്ചം. സർക്കാർ പല വികസന പദ്ധതികളിലും കണക്കുകൾ പെരുപ്പിച്ച് കാട്ടി ജനങ്ങളെ വഞ്ചിക്കാൻ നോക്കുകയാണ്. കെ-ഫോൺ കേരളത്തിന് ബാധ്യതയാകുമെന്ന് അന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |