അമ്പലപ്പുഴ : ദേശീയപാതയ്ക്ക് നടുവിൽ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി. തൊട്ടു ചേർന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂർ ഭഗവത്രി ക്ഷേത്രത്തിലെ ഉത്സവം കഴിയുന്നതുവരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യർത്ഥന പ്രകാരമാണ് അധികൃതർ പന മുറിക്കുന്നത് നീട്ടിവച്ചത്.
ഭഗവതിയുടെ ഉറ്റതോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകൾ നടത്തിയ ശേഷം മാത്രം മുറിച്ചാൽ മതിയെന്നായിരുന്നു വിശ്വാസികളുടെ നിലപാട്. ദേശീയപാതയിലൂടെ കടന്നുപോകുമ്പോൾ യാത്രക്കാരുടെ മനസിൽ എന്നും തങ്ങിനിൽക്കുന്ന ഒന്നായിരുന്നു കുരുട്ടൂർ ഭഗവത്രി ക്ഷേത്രത്തിന് മുന്നിൽ തലയുയർത്തി നിന്നിരുന്ന പന. പൂരം ഉത്സവത്തിന് പള്ളിവേട്ട തുടങ്ങുന്നത് ഈ പനയുടെ ചുവട്ടിൽ നിന്നാണ്. ഉത്സവം സമാപിച്ച്, തന്ത്രിയുടെ മേൽനോട്ടത്തിൽ പരിഹാരക്രിയകൾ നടത്തിയ ശേഷമാണ് പന മുറിച്ചത്. നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ പന ചരിത്രത്തിലേക്ക് മറയുന്നത് കാണാൻ ഇന്നലെ രാവിലെ മുതൽ തന്നെ നാട്ടുകാർ തടിച്ചുകൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |