പത്തനംതിട്ട : കാത്തുനിന്ന ആയിരക്കണക്കിന് ആളുകളെ വിസ്മയഭരിതരാക്കി മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ കെട്ടുകാഴ്ച നടന്നു. മീൻചിറയ്ക്കൽ - തെങ്ങിടയിൽ, മാരാമൺ - തെക്കേലയ്യം, വലിയകാല, ആനന്ദഭൂതേശ്വരം, പൊട്ടൻമല, വടക്കേക്കര - പത്തിശ്ശേരിൽ, മഴുവൻചേരി, എം.പി.എ.സി, തുണ്ടുകാട്, കോങ്കുളഞ്ഞി - വായനശാല, പെരുംകുന്നിൽ - ആമക്കോട്, എരിഞ്ഞിനാംകുന്ന്, കാവുംപടി, പാറപ്പാട് എന്നിവിടങ്ങളിൽ നിന്ന് വൈകിട്ട് നാലരയോടെ ആരംഭിച്ച കെട്ടുകാഴ്ച വരവ് സന്ധ്യയോടുകൂടിയാണ് ക്ഷേത്ര മൈതാനിയിൽ എത്തിച്ചേർന്നത്. കാളയും തേരുമുൾപ്പടെയുള്ള കെട്ടുരുപ്പടികൾ ക്ഷേത്രമൈതാനിയിൽ അണിനിരന്നു. തുടർന്ന് ക്ഷേത്രത്തിൽ ദീപാരാധന നടത്തി. ഇതോടൊപ്പം ഭഗവത് ദീപക്കാഴ്ചയും ചുറ്റുവിളക്കും തെളിഞ്ഞു. സോപാനസംഗീതത്തിനും സേവയ്ക്കുംശേഷം സാംസ്കാരിക സമ്മേളനം നടന്നു.
ഉത്സവത്തിന്റെ സമാപന ദിനമായ ഇന്ന് രാവിലെ 6ന് പളളി ഉണർത്തൽ, കണികാണിക്കൽ, 6.15ന് മഹാഗണപതിഹോമം, 6.30ന് ചുറ്രുവിളക്ക്, ഉഷ:പൂജ, പന്തീരടി പൂജയും അഘോര ജലധാരയും, 8ന് ഭാഗവതപാരായണം, അഭിഷേകം, നെയ്യഭിഷേകം, മുഴുക്കാപ്പ്, അലങ്കാരപൂജ, പ്രസന്നപൂജ, ശ്രീഭൂതബലി, മഹാനിവേദ്യം, ശിവസഹസ്രനാമപൂജ, ഉമാമഹേശ്വരപൂജ, 10.45ന് ഉത്സവശിവ പൂജ, അകത്തേക്ക് എഴുന്നെള്ളത്ത്, 11ന് നടഅടയ്ക്കൽ. വൈകിട്ട് 3.30ന് നടതുറക്കൽ, 4ന് ആറാട്ടുബലി, ആനയൂട്ട്, ആറാട്ട് പുറപ്പാട്, 5ന് ചാക്യാർകൂത്ത്, 5.30ന് ആറാട്ടുപൂജ, 7ന് വയലിൻഫ്യൂഷൻ, 8ന് ആറാട്ട് വരവ്, കൊടിയിറക്ക്, സോപാനസംഗീതം, രാത്രി 10ന് മെഗാഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |