കോട്ടയം . നേർവഴിക്ക് പായിക്കാൻ സ്വകാര്യ ബസുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സർക്കാർ നൽകുമെന്ന തുകയെപ്പറ്റി ആശയക്കുഴപ്പം. കാമറയുടെ നിശ്ചിത ശതമാനം തുക സർക്കാർ നൽകുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സാമ്പത്തിക പ്രതിസന്ധിക്കിടെ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ജില്ലയിൽ ഭൂരിഭാഗം ബസുകളിൽ കാമറ സ്ഥാപിച്ചിട്ടില്ല.
അതേസമയം സമയം നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. മുൻവശും ഉൾവശവും പിൻവശവും കാണും വിധത്തിൽ മൂന്നു കാമറകൾ സ്ഥാപിക്കാൻ ഈ മാസം ആദ്യമാണ് സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ, വളരെ വേഗം എല്ലാ ബസുകളിലും കാമറകൾ സ്ഥാപിക്കുക ശ്രമകരമാണെന്ന് ഉടമകൾ പറയുന്നു. പെട്ടെന്ന് കാമറ സ്ഥാപിച്ചാലും ഭാവിയിൽ സർവീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾകൂടി പരിഗണിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നതിനാൽ ആലോചിച്ച് കമ്പനികളെ തിരഞ്ഞെടുക്കാനാണ് ഉടമകളുടെ ശ്രമം. മുൻപ് സ്പീഡ് ഗവർണർ സ്ഥാപിച്ചപ്പോൾ ഗുണനിലവാരമില്ലാത്തത് മൂലം നഷ്ടമുണ്ടായി. സമാനായ സാഹചര്യം ഉടമകൾ തള്ളുന്നില്ല.
സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയാക്കും.
കാമറ സ്ഥാപിക്കാനുള്ള ചെലവും പരിപാലനവുമെല്ലാം കളക്ഷൻ കുറവായതിനാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും വാദമുണ്ട്. ഇതിന് പുറമേ ഏപ്രിൽ മുതൽ ഡീസൽ വില വർദ്ധനവുമുണ്ട്. പ്രതിദിനം 1000 രൂപ പോലും ലാഭം ലഭിക്കാത്ത ബസ് ഉടമകൾക്ക് ഈ തുക കണ്ടെത്തുക പ്രയാസമാണ്. കാമറ സ്ഥാപിച്ചത് കൊണ്ടു മാത്രം ചെലവ് അവസാനിക്കില്ല. ഓരോ മാസവും കാമറയിലെ സിം ചാർജ് ചെയ്യണം. ചില ബസുകളിൽ കാമറയുണ്ടെങ്കിലും ചലോ കാർഡ് പദ്ധതി പ്രകാരമുള്ളതാണിത്. ഓടുന്ന വാഹനത്തിലാണെന്നതിനാൽ തകരാർ സംഭവിക്കാനുള്ള സാദ്ധ്യതയേറെയാണ്. അറ്റകുറ്റപ്പണികൾക്കും ചെലവേറും.
ചെലവ് 15000 -25000 രൂപ വരെ
ആശങ്കകൾ.
ബസ് വ്യവസായത്തിന് കൂടുതൽ ബാദ്ധ്യതയെന്ന്
സർക്കാർ വാഗ്ദാനം ചെയ്ത തുക കിട്ടുമെന്ന് ഉറപ്പില്ല
ധൃതിപിടിച്ചു നടപ്പാക്കിയാൽ ഗുണനിലവാരം ഉറപ്പാക്കാനാവില്ല
പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ എസ് സുരേഷ് പറയുന്നു
ചില കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. സർവീസ്, ചെലവ് കുറവ് എന്നിവ അടിസ്ഥാനമാക്കി കരാർ ഏർപ്പെടുത്തി കാമറ സ്ഥാപിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |