പിലാത്തറ :ദേശിയപാത വികസനത്തിൽ പിലാത്തറ ബസ് സ്റ്റാൻഡും പരിസരവും ഒന്നര കിലോമീറ്റർ
ദൂരത്തിൽ മതിൽ കെട്ടിനുള്ളിലാകുമെന്നുറപ്പായി.അഞ്ചര മീറ്റർ ഉയരത്തിൽ
ഒന്നര കിലോ മീറ്ററോളം നീളുന്ന പാത നീണ്ട പിലാത്തറയെ രണ്ടായി വിഭജിക്കുമെന്നതാണ് വ്യാപാരിസമൂഹമടക്കമുള്ളവരുടെ ആശങ്ക .
പീരക്കാംതടം കെ.എസ്.ടി.പി. ജംഗ്ഷനിൽ മേൽപ്പാലവും ടൗണിൽ അടിപ്പാതയും പിലാത്തറ യു.പി.സ്കൂളിനടുത്ത് യോജിപ്പിപ്പിക്കുന്ന തരത്തിലാണ് പിലാത്തറയിൽ ദേശീയപാതയുടെ ഘടന. ഇതോടെ പീരക്കാംതടം മുതൽ മേരിമാതാ സ്കൂൾ വരെ പാത ഉയർന്ന് നിൽക്കും.ചെറിയ ദൂരത്തിൽ വീണ്ടും വിളയാകോട് അടിപ്പാതക്കായി പ്രധാനപാത ഉയർത്തി ഒന്നര കിലോമിറ്ററോളം കിടങ്ങ് പോലെയായിരിക്കും നിർമ്മാണം.
ദേശീയപാതയുടെ ഇരുഭാഗങ്ങളിലും പഴയങ്ങാടി റോഡിലും മാതമംഗലം റോഡിലുമായാണ് പിലാത്തറ ടൗൺ ഉള്ളത്. ബസ് സ്റ്റാൻഡ്, കച്ചവടകേന്ദ്രങ്ങൾ ബാങ്കുകൾ, ആശുപത്രി, സ്കൂളുകൾ, കോളേജുകൾ ഇവയെല്ലാമുള്ള ടൗണിന് നടുവിലൂടെ ദേശീയപാത രണ്ട് കിലോമീറ്റർ ദൂരം അഞ്ചര മീറ്റർ ഉയരത്തിൽ ഭിത്തി കെട്ടി ഉയർത്തിയാണ് പാത കടന്ന് പോകുന്നത്. ടൗണിലെ ജംഗ്ഷനിൽ വാഹനങ്ങൾക്ക് കടന്ന് പോകാനും യാത്രക്കാർക്ക് കാൽനടക്കും അടിപ്പാത നിർമ്മിക്കാനാണ് പദ്ധതി.
പിലാത്തറയുടെ ആശങ്ക
വ്യാപാര കേന്ദ്രങ്ങളും സ്ഥാപനങ്ങളും വേർതിരിക്കപ്പെടും
ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാർക്ക് കടന്ന് വരാൻ പ്രയാസം
പരിഹാരമുണ്ട്
ഭിത്തി കെട്ടി മണ്ണ് ഇട്ട് ഉയർത്തുന്നതിന് പകരം ഓവർ ബ്രിഡ്ജ് പണിതാൽ ടൗൺ വിഭജനം ഒഴിവാക്കാം. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന ടൗണിൽ പാർക്കിംഗ് സൗകര്യമൊരുക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |