SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.22 AM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫിന്റെ5 സീറ്റ് യു.ഡി.എഫ് പിടിച്ചു 

udf

എൽ.ഡി.എഫ്-15, യു.ഡി.എഫ്-11, ബി.ജെ.പി-2

തിരുവനന്തപുരം:സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 15 സീറ്റ് നേടി മുന്നിലെത്തി. എൽ.ഡി.എഫിൽ നിന്ന് 5 സീറ്റുകൾ പിടിച്ചെടുത്തത് യു.ഡി.എഫിനുംനേട്ടമായി .യു.ഡി.എഫിന് 11 സീറ്റും,ബി.ജെ.പിക്ക് 2 സീറ്റും ലഭിച്ചു.എൽ.ഡി.എഫിന്റെ ഒരു സീറ്റ് ബി.ജെ.പി പിടിച്ചു. യു.ഡി.എഫിന്റെ ഒരു സീറ്റ് പിടിച്ചെടുക്കാനായതും ,14 സീറ്റുകൾ നിലനിറുത്തിയതുമാണ് എൽ.ഡി.എഫിന് ആശ്വാസമായത്.
കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി വാർഡ്, കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12-ാം വാർഡ്, കോഴിക്കോട് ചെറുവണ്ണൂരിലെ 15-ാംവാർഡ്, സുൽത്താൻ ബത്തേരി നഗരസഭയിലെ പാളാക്കര വാർഡ്, പാലക്കാട് തൃത്താല പഞ്ചായത്തിലെ നാലാം വാർഡ് എന്നിവയാണ് യു.ഡി.എഫ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്തത്.
തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാർഡാണ് എൽ.ഡി.എഫിൽ ബിജെപി പിടിച്ചത്. ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിലെ ആറാം വാർഡ് ബി.ജെ.പി നിലനിറുത്തി.യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളിൽ കോട്ടയം എരുമേലി പഞ്ചായത്തിലെ അഞ്ചാം വാർഡ്,പാലക്കാട് ആനക്കരയിലെ ഏഴാം വാർഡ്,മലപ്പുറം അബ്ദുറഹിമാൻനഗറിലെ ഏഴാം വാർഡ്, എന്നിവ കോൺഗ്രസും മലപ്പുറം കരുളായിയിലെ പന്ത്രണ്ടാം വാർഡും,ഊരകത്തെ അഞ്ചാം വാർഡും മുസ്ലിം ലീഗും നിലനിറുത്തി.
ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളായ കൊല്ലം വിളക്കുടിയിലെ ഒന്നാം വാർഡും,ഇടമുളയ്ക്കലിലെ നാലാം വാർഡും എറണാകുളം പോത്താനിക്കാട്ടെ പതിനൊന്നാം വാർഡും തൃശ്ശൂർ കടത്തോടിലെ പതിനാലാം വാർഡും,തളിക്കുളത്തെ നാലാം വാർഡും പാലക്കാട് കടമ്പഴിപ്പുറം പഞ്ചായത്തിലെ പതിനേഴാം വാർഡും, പാലക്കാട് ജില്ലാപഞ്ചായത്തിലെ ഏഴാം വാർഡും കണ്ണൂർ പേരാവൂരിലെ ഒന്നാം വാർഡും ശ്രീകണ്ഠാപുരം നഗരസഭയിലെ വാർഡും മയ്യിൽ പഞ്ചായത്തിലെ എട്ടാം വാർഡും സി.പി.എമ്മും കോട്ടയം വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് കേരള കോൺഗ്രസും നേടി.
പാലക്കാട് ആലത്തൂർ, കോട്ടയം പാറത്തോട് എന്നിവിടങ്ങളിൽ സി.പി.ഐ വിജയം നിലനിറുത്തി.ആലപ്പുഴ എടത്വാ പഞ്ചായത്തിലെ തായങ്കരി വാർഡ് ഇടതുമുന്നണി സ്വതന്ത്രൻ നിലനിറുത്തി.

കക്ഷി നില.(ബ്രാക്കറ്റിൽ നേരത്തെയുണ്ടായിരുന്നത്)

ഇടതുമുന്നണി 15.(21) സി.പി.എം 11(15), സി.പി.ഐ.2(3),കേരളകോൺഗ്രസ് മാണി 1(2),ഇടതുസ്വതന്ത്രൻ 1(1).

ഐക്യമുന്നണി. 11 (6).കോൺഗ്രസ് 5(4),മുസ്ലീം ലീഗ് 3(2), ആർ.എസ്.പി.1(0),യു.ഡി.എഫ്.സ്വതന്ത്രർ 2(0)

എരുമേലിയിൽ ഭരണമാറ്റം:
ചെറുവണ്ണൂർ യു.ഡി.എഫിന്

തിരുവനന്തപുരം:തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ കോട്ടയത്തെ എരുമേലി, കോഴിക്കോട്ടെചെറുവണ്ണൂർ പഞ്ചായത്തുകളിൽ ഭരണ മാറ്റത്തിന് കളമൊരുങ്ങി. 23 അംഗ എരുമേലി പഞ്ചായത്തിൽ യു.ഡി.എഫിലെ ഒരംഗത്തിന്റെ പിന്തുണയിലാണ് എൽ.ഡി.എഫ് ഭരണം നടത്തി വന്നത്. ഇടഞ്ഞു നിന്നിരുന്ന അംഗം ഇപ്പോൾ യു.ഡി.എഫുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ജയത്തോടെ 23 അംഗ സമിതിയിൽ യു.ഡി. എഫിന്റെ അംഗബലം 12 ആയത് ഭരണ മാറ്റത്തിന് വഴിയൊരുക്കി.
ചെറുവണ്ണൂർ പഞ്ചായത്തിലെ 15–ാം വാർഡ് യു.ഡി.എഎഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ പി.മുംതാസാണ് വിജയിച്ചത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. 15 അംഗ ഭരണസമിതിയിൽ  എൽ.ഡി.എഫ്–8, യു.ഡി.എഫ് 7 എന്നതായിരുന്നു 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ കക്ഷിനില. ഒക്ടോബർ 29ന് നടന്ന തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ എൻ.ടി.ഷിജിത്ത് പ്രസിഡന്റായി. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യു.ഡി.എഫിന് ഭൂരിപക്ഷമായി.

കക്ഷി നില
(ബ്രാക്കറ്റിൽ നേരത്തെയുണ്ടായിരുന്നത്)

ഇടതുമുന്നണി-15(21). സി.പി.എം 11(15), സി.പി.ഐ.2(3),കേരളകോൺഗ്രസ് മാണി 1(2),ഇടതുസ്വതന്ത്രൻ 1(1).
ഐക്യമുന്നണി- 11 (6).കോൺഗ്രസ് 5(4),മുസ്ലീം ലീഗ് 3(2), ആർ.എസ്.പി.1(0),യു.ഡി.എഫ്.സ്വതന്ത്രർ 2(0)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.