ചെർപ്പുളശേരി: തൂത- മുണ്ടൂർ നാലുവരി പാത നിർമ്മാണം ഇഴയുന്നത് കാരണം കച്ചേരിക്കുന്ന് മുതൽ തൂത വരെ യാത്രക്കാരും റോഡിന് ഇരുവശമുള്ള വ്യാപാരികളും വീട്ടുടമകളും ദുരിതത്തിൽ. പൊടിശല്യത്തിന് പുറമേ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കി.
വലിയ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ കാൽനട യാത്രക്കാർക്കും ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കുമാണ് ഏറെ പ്രയാസം നേരിടുന്നത്. പല വ്യാപാര സ്ഥാപനങ്ങളും അടച്ചിടേണ്ട അവസ്ഥയാണ്. റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനിയുടെ അനാസ്ഥയാണ് പൊടി ശല്യം രൂക്ഷമാവാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
പൊട്ടിപ്പൊളിഞ്ഞ പ്രദേശങ്ങൾ നനയ്ക്കുന്നതിനുള്ള സംവിധാനം കമ്പനി ഒരുക്കുന്നില്ല. പല വ്യാപാരികളും വീട്ടുടമകളും സ്വന്തം ചെലവിൽ പരിസരത്തെ റോഡ് നനയ്ക്കുന്നുണ്ട്. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപെട്ട് മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |