മുൻ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ. മർദ്ദനത്തെ തുടർന്ന് പരിക്കേറ്റതിന്റെ ചിത്രങ്ങളും അനിഖ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അനൂപ് പിള്ള എന്ന ആളാണ് അനിഖയുടെ കാമുകൻ. ഏതാനും വർഷങ്ങളായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
രണ്ടാം തവണയും ഉപദ്രവിച്ചപ്പോൾ ബംഗ്ളൂരുവു പൊലീസിൽ പരാതി നൽകി. പൊലീസുകാർക്ക് പണം നൽകി അയാൾ അവരെ വലയിലാക്കി.
ഷൂട്ടിംഗിന് പോകാതിരിക്കാൻവേണ്ടി അയാൾ എന്റെ ഫോൺ എറിഞ്ഞു തകർക്കുകവരെ ചെയ്തു. ഹൈദരാബാദിലേക്ക് മാറുന്നതിനുമുൻപ് അയാൾ എന്റെ ഫോൺ ലോക്ക് ചെയ്തതിനുശേഷം ശാരീരികമായി ആക്രമിക്കുകയായിരുന്നു. അയാൾ എന്റെ മുകളിൽ കയറിയിരുന്നു. വായും മൂക്കും പൊത്തിപിടിച്ചു.
ഞാൻ ബോധം കെടുമെന്ന് തോന്നിയപ്പോഴാണ് അയാൾ കൈമാറ്റിയത്. മർദ്ദനത്തിൽ പരിക്കേറ്റ മുഖംവച്ച് എങ്ങനെ നീ അഭിനയിക്കുമെന്ന് കാണാമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഇപ്പോൾ ന്യൂയോർക്കിൽ ഒളിവിലാണ് അയാൾ. എനിക്ക് ഭീഷണി വരുന്ന സാഹചര്യത്തിലാണ് ഞാൻ ഇതെല്ലാം തുറന്ന് എഴുതുന്നത്.അനിഖയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |