ഉദിയൻകുളങ്ങര: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ച സി.പി.ഐ നേതാവിനെതിരെ പാറശാല പൊലീസ് കേസെടുത്തു. കൊല്ലയിൽ പഞ്ചായത്തിൽ വെൽഡിംഗ് വർക്ക്‌ഷോപ്പ് നടത്തുന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സി.പി.ഐയുടെ ഉദിയൻകുളങ്ങര ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാൾ. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇയാൾക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നേതാവിൻെറ വീട്ടിൽ കളിക്കാനെത്തുന്ന കുട്ടികളെയാണ് ഇയാൾ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണിയാൾ.
പ്രതിക്ക് പാർട്ടിയുമായോ അനുബന്ധ സംഘടനയുമായോ യാതൊരു ബന്ധവുമില്ലെന്ന് സി.പി.ഐ കൊല്ലയിൽ ലോക്കൽ കമ്മിറ്റിസെക്രട്ടറി , പാറശാല മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |