കൊച്ചി: ഒൻപത് ദിവസമായിട്ടും നിയന്ത്രണത്തിലാക്കാൻ കഴിയാതെ ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവും അതിനെത്തുടർന്നുണ്ടായ പുകമാലിന്യവും ജനജീവിതം ദു:സഹമാക്കുകയാണ്. ഇതിനിടെ പ്ളാന്റ് നടത്തിപ്പിൽ കൊച്ചി കോർപറേഷൻ കാണിക്കുന്ന അലംഭാവം പുറത്തുകൊണ്ടുവന്ന് അഗ്നിരക്ഷാ സേനയുടെ റിപ്പോർട്ട്.
110 ഏക്കർ വരുന്ന മാലിന്യ പ്ളാന്റിന്റെ പകുതിയോളം ഏകദേശം 50 ഏക്കർ ഭാഗത്ത് അഗ്നിരക്ഷാ സേനയുടെ വാഹനം കടന്നുചെല്ലാൻ പോലും വഴിയില്ല. ഇവിടെ മതിയായ സുരക്ഷാ ജീവനക്കാരില്ലെന്നും മനസിലായി. മാലിന്യം ഇളക്കിമാറ്റുന്നതിന് വേണ്ട ഉപകരണങ്ങളില്ല. തീകെടുത്താൻ വെള്ളത്തിന് പോലും പ്രയാസമുണ്ടായി. പ്ളാന്റിന് സമീപത്തെ കടമ്പ്രയാറിലേക്ക് കടക്കാൻ കഴിയാത്തതരത്തിൽ മതിലുകെട്ടിയടച്ചതായുമാണ് അഗ്നിരക്ഷാസേനാ ജില്ലാ ഓഫീസർ കളക്‌ടർക്ക് നൽകിയ റിപ്പോർട്ട്.
ഇടയ്‌ക്കിടെയുണ്ടാകുന്ന തീപിടിത്തം നിയന്ത്രിക്കാൻ തങ്ങൾ നൽകിയ നിർദ്ദേശങ്ങളൊന്നും കോർപറേഷൻ പാലിക്കുന്നില്ലെന്നും തീ കെടുത്താൻ പുറപ്പെട്ട അഗ്നിരക്ഷാസേനാ അംഗങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |