SignIn
Kerala Kaumudi Online
Friday, 19 April 2024 1.36 PM IST

അറബിക്കടലിന്റെ റാണി പെരുമയിൽ നിന്ന് നാണക്കേടിന്റെ ചവറുകൂനയിലേക്ക്

waste

കൊച്ചി: മാലിന്യരഹിത നഗരത്തിനുള്ള 2009ലെ കേന്ദ്ര സർക്കാർ പുരസ്കാരം നേടിയ കൊച്ചിക്ക്

ബ്രഹ്മപുരം സമ്മാനിക്കുന്നത് മാറ്റാനാകാത്ത ചീത്തപ്പേര്. 2007ലെ സമാന സാഹചര്യത്തെ മറികടന്ന് ഏറെ മുന്നേറിയാണ് രണ്ട് വർഷങ്ങൾക്കിപ്പുറം കൊച്ചി നേട്ടത്തിന്റെ നെറുകയിലെത്തിയത്. 1967 മുതൽ 2008 വരെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൊച്ചി കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. വി.എസ്. സർക്കാർ കോർപ്പറേഷനുവേണ്ടി ബ്രഹ്മപുരത്ത് 110 ഏക്കർ സ്ഥലം ഏറ്റെടുത്ത് നൽകിയതോടെ കാര്യങ്ങൾ എളുപ്പമായി.

* 2008 ൽ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചു

*മുഴുവൻ വീടുകളിലും ബക്കറ്റ് നൽകി മാലിന്യം വേർതിരിച്ച് ശേഖരിച്ചു.

*എല്ലാ ഡിവിഷനുകളിലേക്കും ഓട്ടോറിക്ഷയും മുച്ചക്രവണ്ടികളും വാങ്ങിനൽകി റൂട്ട് മാപ്പ് തയ്യാറാക്കി മാലിന്യം ശേഖരിച്ചു.

* വീടുകളിൽ നിന്ന് പേപ്പറും പ്ലാസ്റ്റിക്കും പണം കൊടുത്ത് ശേഖരിക്കാൻ ശക്തി പേപ്പർ മില്ലുമായി കരാറുണ്ടാക്കി.

*സെന്റർ ഫോർ എൻവയൺമെന്റൽ ഡവലപ്‌മെന്റിന് മാലിന്യ ശേഖരണത്തിന് കരാർ നൽകി.

*ഒരു മാസത്തെ വേതനം മുൻകൂർ നൽകി നോ ലോസ് നോ പ്രോഫിറ്റ് വ്യവസ്ഥയിലുള്ള നടത്തിപ്പിനായിരുന്നു കരാർ.

*മാലിന്യത്തിൽ നിന്നുൽപ്പാദിപ്പിക്കുന്ന വളം വാങ്ങാൻ ഫാക്ടുമായി കരാറുണ്ടാക്കി.

*ഖരമാലിന്യ സംസ്‌കരണത്തിന് ആർ.ഡി.എക്‌സ് പ്ലാന്റും ലീച്ചെറ്റ് സംസ്‌കരണത്തിന് സംവിധാനവുമുണ്ടാക്കി.

* അതാത് ഹെൽത്ത് സർക്കിളുകൾ കേന്ദ്രീകരിച്ച് പ്ളാസ്റ്റിക് ശേഖരിച്ചു.

* പ്ളാസ്റ്റിക് ഷ്രെഡ് ചെയ്ത് റോഡ് ടാർ ചെയ്യാൻ ഉപയോഗിച്ചു

* മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സാന്നിദ്ധ്യത്തിൽ എല്ലാ ആഴ്ചയിലും ബ്രഹ്മപുരത്ത് യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി.

* ജെ.എൻ.യു.ആർ.എം പദ്ധതിയിലുള്ള 74 പട്ടണങ്ങളിൽ നിന്ന് സീറോ വേസ്റ്റ് പട്ടണമായി 2009ൽ കൊച്ചിയെ തിരഞ്ഞെടുത്തു

നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മപുരം പ്ലാന്റിനെ തകർത്തത് പത്തുവർഷത്തെ യു.ഡി.എഫ് ഭരണമാണ്. മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നത് നിറുത്തി. സംസ്കരണം താളംതെറ്റി. പ്ളാന്റ് മാലിന്യക്കൂമ്പാരമായി. പലതവണ തീപിടിച്ചു. ഇക്കാലയളവിൽ മണ്ണടിച്ച് തീയണയ്ക്കാൻ കോടികൾ കൗൺസിൽ ചെലവഴിച്ചു. ടെൻഡറില്ലാതെ വർഷങ്ങളോളം പ്ളാന്റ് നടത്താൻ ഒരേ കരാറുകാരന് അനുമതി നൽകി.

എൻ.എ. മണി

മുൻ ഹെൽത്ത് ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PLANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.