കോട്ടയം : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോട്ടയം ജില്ലാ പര്യടനത്തിലും സംഘാടനത്തിൽ പിഴവ്. കോട്ടയം പാമ്പാടിയിൽ വച്ച് യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം. സംസ്ഥാന സെക്രട്ടറി പ്രസംഗിക്കവേ സദസിലുണ്ടായിരുന്നവരിൽ കുറച്ച് പേർ ഇറങ്ങിപ്പോവുകയായിരുന്നു. ആദ്യം കുറച്ച് പേർ ഇറങ്ങിപ്പോയപ്പോൾ തന്നെ എം വി ഗോവിന്ദൻ അസ്വസ്ഥനായിരുന്നു. എന്നാൽ രണ്ടാമതും സദസിൽ നിന്നും ആളുകൾ എണീറ്റതോടെ സംസ്ഥാന സെക്രട്ടറി പൊട്ടിത്തെറിച്ചു. 'ഹലോ അവിടെ ഇരിക്കാൻ പറ' എന്ന് പറഞ്ഞ അദ്ദേഹം ചില ആളുകൾ യോഗത്തെ പൊളിക്കാൻ ഗവേഷണം നടത്തുകയാണെന്നും, യോഗം നടത്തുന്നത് എങ്ങനെയെന്നല്ല പൊളിക്കുന്നത് എങ്ങനെ എന്നാണ് ഇക്കൂട്ടർ ആലോചിക്കുന്നതെന്നും പറഞ്ഞു, തനിക്ക് കാര്യം മനസിലാകുമെന്നും പോകാനുള്ളവർ ഉണ്ടെങ്കിൽ പൊയ്‌ക്കോ എന്നും പ്രസംഗം നിർത്തി പറഞ്ഞു.
വിവിധ വിഷയങ്ങളിൽ പാർട്ടിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനും, വിശദീകരിക്കുന്നതിനും വേണ്ടി ആരംഭിച്ച ജനകീയ പ്രതിരോധ ജാഥ തൃശൂരിലെ മാളയിൽ എത്തിയപ്പോഴും വിവാദ സംഭവമുണ്ടായിരുന്നു. തന്റെ മൈക്ക് ശരിയാക്കാനെത്തിയ മൈക്ക് ഓപ്പറേറ്ററെ എം വി ഗോവിന്ദൻ ശകാരിച്ചത് വിവാദമായിരുന്നു. കെ റെയിലിനെ അനുകൂലിച്ച് എം വി ഗോവിന്ദൻ നടത്തിയ പരാമർശങ്ങളും ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |