പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കെഎസ്‌ആർടിസി ബസ് ഡ്രൈവർ അജയകുമാർ, കാർ ഓടിച്ചിരുന്ന ജെറോം ചൗധരി എന്നിവരുടെ ലൈസൻസ് റദ്ദാക്കി. പത്തനംതിട്ട ആർടിഒയാണ് നടപടിയെടുത്തത്.
അപകടകാരണം ഇരു ഡ്രൈവർമാരുടെയും അശ്രദ്ധയാണെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. ബസിൽ ജിപിഎസോ സ്‌പീഡ് ഗവർണറോ പ്രവർത്തിച്ചിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. ഇതിൽ ബസ് കണ്ടക്‌ടറോട് മോട്ടോർ വാഹനവകുപ്പ് വിശദീകരണവും ചോദിച്ചിട്ടുണ്ട്.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് 01.47ഓടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്‌റ്റ് പാസഞ്ചർ ബസും എതിർദിശയിൽ വന്ന സൈലോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് അടുത്തുള്ള പള്ളിയുടെ കവാടവും തകർത്താണ് നിന്നത്. കാർ റോഡരികിൽ പാർക്ക് ചെയ്‌ത ബൈക്കിനെയും ഇടിച്ചിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |