റായ്‌പൂർ: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12പേർക്ക് ദാരുണാന്ത്യം. ഛത്തീസ്‌ഗഡിലെ ദുർഗിലാണ് സംഭവം. അപകടത്തിൽ 14പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. 40 യാത്രക്കാർ ബസിലുണ്ടായിരുന്നു. നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.
#WATCH | Chhattisgarh: 11 people have been killed and several others are injured after a bus full of workers overturned in a mine in Durg. The process of evacuating the people trapped in the bus is underway. Further details awaited: Police pic.twitter.com/0zfOphjhtI
— ANI MP/CG/Rajasthan (@ANI_MP_CG_RJ) April 9, 2024
ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്വകാര്യ ഡിസ്റ്റിലറി കമ്പനി ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. രാത്രി 8.30ഓടെ ഖുംബാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാപ്രി ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം. മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ട്.
छत्तीसगढ़ के दुर्ग में हुआ बस हादसा अत्यंत दुखद है। इसमें जिन्होंने अपने प्रियजनों को खोया है, उनके प्रति मेरी संवेदनाएं। इसके साथ ही मैं घायलों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार की निगरानी में स्थानीय प्रशासन पीड़ितों की हरसंभव मदद में जुटा है।
— Narendra Modi (@narendramodi) April 9, 2024
ഖനിയിൽ നിന്നുള്ള പാറപ്പൊടിക്ക് സമാനമായ നിർമാണ സാമഗ്രി ശേഖരിച്ചതിന് ശേഷം ബാക്കിയായ 50 അടി താഴ്‌ചയുള്ള കുഴിയിലേക്കായിരുന്നു ബസ് വീണത്. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പരിക്കേറ്റവരിൽ 12പേരെ റായ്‌പൂരിലെ എയിംസിലേക്കും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി കളക്‌ടർ അറിയിച്ചു.
छत्तीसगढ़ के दुर्ग जिले में एक बस के दुर्घटनाग्रस्त होने से अनेक लोगों के हताहत होने का समाचार बहुत दुखद है। सभी शोक संतप्त परिवारों के प्रति मेरी गहन संवेदनाएं! मैं घायल हुए लोगों के शीघ्र स्वस्थ होने की कामना करती हूँ।
— President of India (@rashtrapatibhvn) April 9, 2024
സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് കളക്‌ടർ വിശദമാക്കി. അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000രൂപയും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |