SignIn
Kerala Kaumudi Online
Thursday, 19 September 2024 10.49 AM IST

ഒരു വർഷമായി ഓണറേറിയമില്ല: സ്പെഷ്യൽ സ്കൂളുകളോട് മുഖം തിരിച്ച് സർക്കാർ

Increase Font Size Decrease Font Size Print Page
special

കണ്ണൂർ : മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഒരു വർഷമായി ഓണറേറിയം വിതരണം ചെയ്യാത്തത് അവരുടെ ജീവിതം പ്രതിസന്ധിയിലാക്കി. 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ 314 സ്പെഷ്യൽ സ്കൂളുകൾക്ക് 45 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ തന്നെ ഭരണാനുമതി ലഭിച്ച ഫണ്ടാണ് മാർച്ച് കഴിയാറായിട്ടും വിതരണം ചെയ്യാത്തത്.

പുതിയ ബഡ്ജറ്റിൽ ഫണ്ടൊന്നും അനുവദിക്കാത്തതും ഈ മേഖലയെ സർക്കാർ അവഗണിക്കുകയാണെന്ന ആരോപണത്തിന് ശക്തി പകരുന്നു. വിദ്യാർത്ഥികളുടെ എണ്ണവും സ്കൂൾ സൗകര്യങ്ങളും പരിശോധിച്ച് ഗ്രേഡിങ്ങ് ഏർപ്പെടുത്തിയത് സ്ഥാപനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി. നൂറിൽ കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകൾക്ക് 'എ' ഗ്രേഡ്,​ 50നും 100നും ഇടയിലാണെങ്കിൽ 'ബി' ഗ്രേഡ്, 25 മുതൽ മുകളിലേക്ക് 'സി' ഗ്രേഡ് എന്നിങ്ങനെ തരം തിരിച്ചത്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം 100ൽ കൂടുതൽ കുട്ടികൾ ഉള്ള സ്ഥാപനങ്ങൾക്ക് 'എ' ഗ്രേഡ് നൽകാത്തത് സർക്കാരിൽ നിന്ന് സ്ഥാപനത്തിന് ലഭിക്കേണ്ട ഫണ്ടിൽ കുറവ് വരുത്തി. 18വയസിന് മുകളിൽ പ്രായമുള്ള സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ പാക്കേജിനായി പരിഗണിക്കാതിരുന്നതും വിവാദമായിരുന്നു. ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ 314 സ്പെഷ്യൽ സ്കൂളുകളിലായി 25000 ത്തോളം വിദ്യാ‌ർത്ഥികളാണ് പഠിക്കുന്നത്.ഇവർക്കായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ,​ ആയമാർ,​ അദ്ധ്യാപകർ,​ ക്ലാർക്ക്,​ ഡ്രൈവർമാർ തുടങ്ങിയ തസ്തികളിലായി ആറായിരത്തോളം ജീവനക്കാരും ഉണ്ട്. ഇത്രയും ആളുകളുടെ ജീവിത പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് 20 മുതൽ സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടേയും ജീവനക്കാരുടേയും മാനേജ്‌മെന്റിന്റേയും നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുൻപിൽ അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.ശോഭന,​ സിമി ജോമോൻ,​ സിസ്റ്റർ അൽഫോൻസ ആന്റണി,​ സിസ്റ്റർ സെൽമ ജോസ്,​ ഗീത വൽസരാജ് എന്നിവർ പങ്കെടുത്തു.

പതിനേഴോളം സ്ഥാപനങ്ങളിലായി നാനൂറോളം ജീവനക്കാരാണ് ജില്ലയിൽ സ്പെഷ്യൽ സ്കൂൾ മേഖലയിൽ ജോലി ചെയ്യുന്നത്. ഒരു വർഷത്തോളം വേതനമില്ലാതെ ജോലി ചെയ്യുകയാണവർ. അതിനെതിരെയുളള പ്രതിഷേധത്തിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ശക്തമായ പങ്കാളിത്തം ഉറപ്പ് വരുത്തും.

പി.ശോഭന- ജില്ല സെക്രട്ടറി, സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.