മൂന്നാർ: ദേശീയപാതയിൽ വാഹനം തടഞ്ഞ് നിലയുറപ്പിച്ച് കാട്ടാനയായ പടയപ്പ. മൂന്നാർ മറയൂർ റോഡിൽ നേമക്കാട് എസ്‌റ്റേറ്റിൽ വച്ചാണ് ആന വാഹനങ്ങൾ തടഞ്ഞത്. ഏതാണ്ട് 30 മിനുട്ടോളം ഇവിടെ തുടർന്ന ആന ആരെയും ആക്രമിച്ചില്ല. നാട്ടുകാരും വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ആനയെ ബഹളം വച്ച് റോഡിൽ നിന്നും തുരത്തി.
കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് നേമക്കാട് എസ്‌റ്റേറ്റ് പരിസരത്ത് ആന യാത്രാ തടസം സൃഷ്‌ടിക്കുന്നത്. മാർച്ച് അഞ്ചിന് ഇതുവഴി വന്ന പഴനി-തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ് ബസ് ആന തടയുകയും ബസിന്റെ സൈഡ് മിറർ ഗ്ളാസ് തകർക്കുകയും ചെയ്തിരുന്നു. അതിനുമുൻപ് മൂന്നാർ കന്നിമല എസ്‌റ്റേറ്റിൽ ആന ഇറങ്ങി വീടുകൾക്ക് വ്യാപക നാശം വരുത്തിയിരുന്നു. കൃഷിയും നശിപ്പിച്ച ശേഷം പുലർച്ചെയോടെയാണ് ആന ഇവിടെ നിന്നും പിൻവാങ്ങിയത്.
അതേസമയം പടയപ്പയുടെ പിൻകാലുകളിലൊന്നിന് ബലക്ഷയമുണ്ടെന്നും ഇതാകാം ആന ഉപദ്രവകാരിയായി മാറാൻ കാരണമെന്നും കരുതുന്നതായി മുൻപ് നാട്ടുകാർ അറിയിച്ചിരുന്നു. ഏകദേശം 60 വയസോളം പ്രായമുള്ള ആന മുൻപ് അധികം അപകടകാരിയായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |