SignIn
Kerala Kaumudi Online
Thursday, 25 April 2024 10.51 AM IST

മൂന്ന് മാസം: ശേഖരിച്ചത് 635 ടൺ പ്ളാസ്റ്റിക് മാലിന്യം

plastic

കോട്ടയം . ജില്ലയിൽ പ്ളാസ്റ്റിക് ഉപഭോഗം കുത്തനെ കൂടിയപ്പോൾ മൂന്ന് മാസംകൊണ്ട് ഹരിതകർമ്മസേന ശേഖരിച്ചത് 635 ടൺ മാലിന്യം. ക്ളീൻ കേരള കമ്പനിക്കാണ് ഇവ കൈമാറുന്നത്. മൂന്ന് മാസത്തിനിടെ 136 ടൺ തരം തിരിച്ച പ്ലാസ്റ്റിക് ശേഖരിച്ചു. 400 ടൺ അജൈവ മാലിന്യം മാറ്റി. ജനുവരിയിൽ മാത്രമായി 60 ടൺ തരം തിരിച്ച പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്.

ഡിസംബറിൽ 39 ടണും ഫെബ്രുവരിയിൽ 36 ടണ്ണും ശേഖരിച്ചു. മൾട്ടിലെയർ പ്ലാസ്റ്റിക് വാഴൂരിലും കടുത്തുരുത്തിയിലുമുള്ള ഷ്രെഡ്ഡിംഗ് യൂണിറ്റുകളിൽ എത്തിച്ച് പൊടിക്കും. ഇത് ടാറിംഗിനായി കരാറുകാർക്കെടുക്കാം. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്ലീൻ കേരളയുടെ കറുച്ചാലിലെ ഗോഡൗണിൽ സൂക്ഷിച്ച് വിവിധ ഏജൻസികൾക്ക് കൈമാറും. കൊവിഡിന് ശേഷം ഇലക്ട്രോണിക്സ് മാലിന്യത്തിന്റെയും അളവ് കൂടിയിട്ടുണ്ട്. വർക്ക് അറ്റ് ഹോം മൂലം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും വർദ്ധിച്ചിരുന്നു.

മറ്റ് മാലിന്യങ്ങൾ

ഇലക്രോണിക്സ് മാലിന്യം 30,216 കിലോ

 ആപത്കരമായ മാലിന്യം 5126 കിലോ

 ചില്ലുമാലിന്യം 65,265 കിലോ

'' ജില്ലയിൽ ആദ്യമായാണ് ഇത്രയും അളവിൽ പ്ലാസ്റ്റിക് ശേഖരിച്ചത്. മറ്റ് മാലിന്യങ്ങളുടെയും അളവ് കൂടിയിട്ടുണ്ട്''

സഞ്ജു വർഗീസ്, ക്ലീൻ കേരളാ കമ്പനി മാനേജർ

പ്ളാസ്റ്റിക് ശേഖരണത്തിലെ ഹരിതകർമ്മസേനയ്ക്ക് വരുമാനം 7.5 ലക്ഷം

ജില്ലയിൽ 72 തദ്ദേശ സ്ഥാപനങ്ങൾക്ക് ക്ലീൻ കേരളയുമായി കരാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.