SignIn
Kerala Kaumudi Online
Saturday, 20 April 2024 9.34 AM IST

കർദ്ദിനാൾ കുരുക്കിൽ; സ്ഥാനം ഒഴിയണമെന്ന് വൈദികരും വിശ്വാസികളും

alenchery

കൊച്ചി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം രാജിവയ്ക്കണമെന്ന് അതിരൂപതാ സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും ആവശ്യപ്പെട്ടു. വിചാരണ നേരിടാൻ മേജർ ആർച്ച് ബിഷപ്പ് കോടതി കയറുന്നത് വിശ്വാസികൾക്ക് അപമാനമാണ്. രാജി ആവശ്യപ്പെട്ട് ഒരുവിഭാഗം അതിരൂപത ആസ്ഥാനത്ത് പ്രകടനം നടത്തി.

അതിരൂപതയുടെ സ്ഥലമിടപാടുകേസിൽ വിചാരണ നേരിടേണ്ടിവരുന്ന കർദ്ദിനാൾ ധാർമ്മികത ബാക്കിയുണ്ടെങ്കിൽ സഭയുടെ അദ്ധ്യക്ഷ പദവി ഒഴിയണമെന്ന് വൈദികരുടെ സംഘടനയായ അതിരൂപതാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സഭാതലവനോട് രാജിവയ്ക്കാൻ മെത്രാന്മാർ ആവശ്യപ്പെടണം.
സ്ഥലമിടപാട് പഠിച്ച കമ്മിഷനുകൾ കർദിനാൾ കുറ്റക്കാരനെന്ന് കണ്ടെത്തി. വത്തിക്കാൻ നിയമിച്ച അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ ആവശ്യപ്രകാരം ഇഞ്ചോടി കമ്മിഷന്റെയും കെ.പി.എം.ജിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർദ്ദിനാളിനോടും സിനഡിനോടും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സഭയ്ക്ക് അപമാനമെന്ന്
മേജർ ആർച്ച് ബഷപ്പ് പദവിയിൽ തുടർന്ന് കോടതിയിൽ വിചാരണ നേരിടുന്നത് സഭയിലെ മുഴുവൻ വിശ്വാസികളെയും അപമാനിക്കുന്നതും അപമാനവുമാണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. സഭയുടെ മുഴുവൻ ചുമതലകളും ഒഴിഞ്ഞ് അന്വേഷണത്തോട് സഹകരിക്കണം.

വിശ്വാസസമൂഹത്തെ നയിക്കേണ്ട സഭാതലവൻ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തപ്പെട്ട് കോടതിയിൽ നിൽക്കുന്നത് വിശ്വാസികൾക്ക് അപമാനമാണെന്ന് മുന്നേറ്റം അതിരൂപത സമിതി ആവശ്യപ്പെട്ടു.

കർദ്ദിനാളിന്റെ രാജി ആവശ്യപ്പെട്ട് അൽമായ മുന്നേറ്റം എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗം പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജെമി അഗസ്റ്റിൻ, റിജു കാഞ്ഞൂക്കാരൻ, ബോബി ജോൺ, തങ്കച്ചൻ പേരയിൽ, ബെന്നി ഫ്രാൻസിസ്, പ്രകാശ് പി. ജോൺ, വിജിലൻ ജോൺ, ജിജി പുതുശേരി, വിജു ചൂളക്കൽ, ആന്റണി കുഴുപ്പിള്ളി, പാപ്പച്ചൻ ആത്തപ്പിള്ളി, ജോയ് മൂഴിക്കുളം എന്നിവർ പ്രസംഗിച്ചു.

''അതിരൂപതയുടെ വൈദികരുടെയും അൽമായരുടെയും പോരാട്ടത്തിനു ലഭിച്ച സമ്മാനമാണ് സുപ്രീം കോടതി വിധി. വിധിയെ സർവാത്മന സ്വാഗതം ചെയ്യുന്നു.""

ഫാ. സെബാസ്റ്റ്യൻ തളിയൻ

കൺവീനർ

അതിരൂപത സംരക്ഷണ സമിതി

''കർദ്ദിനാൾ സ്വയം മാറിനിൽക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കാൻ സഭാസിനഡും വത്തിക്കാനും നടപടി സ്വീകരിക്കണം.""

ജെമി ആഗസ്റ്റിൻ, റിജു കാഞ്ഞൂക്കാരൻ

അതിരൂപതാ അൽമായ മുന്നേറ്റം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MAJOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.