ഗുവാഹത്തി : ആസാം സർക്കാർ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് നൽകിയ ചെക്കുകൾ ബൗൺസ് ആയതായി റിപ്പോർട്ട്. സർക്കാരിന് നാണക്കേടായ സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആസാം സർക്കാർ ചലച്ചിത്ര അവാർഡ് വിതരണം ചെയ്തത്. അവാർഡ് ജേതാക്കളായ എട്ടുപേർ ബാങ്കിൽ സമർപ്പിച്ച ചെക്കുകളാണ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ബൗൺസായത്. ഇവർ വെള്ളിയാഴ്ചയാണ് ചെക്കുമായി ബാങ്കിലെത്തിയത്.
'ഞാൻ വെള്ളിയാഴ്ച ചെക്ക് നിക്ഷേപിച്ചു, അത് ബൗൺസ് ആയതായി ബാങ്കിൽ നിന്ന് ഒരു കോൾ ലഭിച്ചു. ഉടൻ തന്നെ സംഘാടകരെ വിളിച്ച് പറഞ്ഞു,' അവാർഡ് നേടിയ അപരാജിത പൂജാരി പ്രതികരിച്ചു. മികച്ച രചനയ്ക്കുള്ള പുരസ്‌കാരമാണ് പൂജാരിക്ക് ലഭിച്ചത്. ഇവർക്ക് പുറമേ അമൃത് പ്രീതം (സൗണ്ട് ഡിസൈൻ), ദേബജിത് ചാങ്‌മൈ (സൗണ്ട് മിക്സിംഗ്), പ്രഞ്ജൽ ദേക (സംവിധാനം), ദേബജിത് ഗയാൻ (സൗണ്ട് ഡിസൈനും മിക്സിംഗും), ബെഞ്ചമിൻ ഡൈമറി (അഭിനയം) തുടങ്ങിയ സിനിമാ താരങ്ങൾക്ക് അവാർഡിനൊപ്പം ലഭിച്ച ചെക്കുകളും ബൗൺസ് ആയതായി റിപ്പോർട്ടുകളുണ്ട്.
ആസാം സ്റ്റേറ്റ് ഫിലിം ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (എഎസ്എഫ്എഫ്ഡിസി) സർക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. നൽകിയ ചെക്കുകളിൽ സാസ്‌കാരിക വകുപ്പിന്റെ ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ സാംസ്‌കാരിക മന്ത്രി ബിമൽ ബോറ ആവശ്യപ്പെട്ടിട്ടുണ്ട്.
താരങ്ങളുടെ ചെക്ക് ബൗൺസായതിന്റെ പിറ്റേ ദിവസം വീണ്ടും ചെക്ക് ബാങ്കിൽ നൽകാൻ ആവശ്യപ്പെട്ടു. അതേസമയം ആസാമിൽ അവാർഡ് പ്രഖ്യാപനം മുതൽ വിവാദം ഉണ്ടായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം പാടാത്ത ഗാനത്തിന് നൽകിയെന്നായിരുന്നു വിവാദം. പുരസ്‌കാരം നേടിയ നഹിദ് അഫ്രീനെയാണ് മികച്ച ഗായികയായി പ്രഖ്യാപിച്ചത്. എന്നാൽ വിവാദത്തെ
പിശക് പറ്റിയതെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |