തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് വീടിന് മുന്നിൽ വച്ച് വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ചുകൊണ്ടുള്ള വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയുടെ പരാമർശം വിവാദത്തിൽ. പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കാൻ വൈകിയതിനാലാണ് അന്വേഷണത്തിൽ കാലതാമസമുണ്ടായതെന്നാണ് സതീദേവി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
പരാതിക്കാരി ഫോണിൽ വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത് അല്ലാതെ പരാതി നൽകിയിരുന്നില്ല. ഇതാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി വൈകാൻ കാരണമായതെന്നും അവർ പറഞ്ഞു. എന്നാൽ, ഈ പരാമർശം വിവാദമായതോടെ സതീദേവി പരാതിക്കാരിയുടെ വീട് സന്ദർശിക്കുകയും പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി തിരുത്തി പറയുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ പൊലീസിനെ ന്യായീകരിച്ചത് തെറ്റാണെന്നും കെ കെ രമ പറഞ്ഞു. അക്രമത്തിനിരയായ സ്ത്രീയുടെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു എംഎൽഎയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |