ന്യൂഡൽഹി: തൂക്കിലേറ്റിയുള്ള വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം വേണമോ എന്നതിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണം മനഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചുണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ച് കൊണ്ടാണ് കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.
തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച് പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് മുന്നോട്ട് വച്ചിട്ടുണ്ട്. മേയ് രണ്ടിന് ഹർജി വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് വിഷയത്തിലുള്ള കേന്ദ്രസർക്കാർ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |