കൊച്ചി: ദേവികുളം എം.എൽ.എ സി.പി.എമ്മിലെ എ. രാജയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ ഒരു മാസം സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് എ. രാജ സമർപ്പിച്ച ഹർജിയിൽ പരമാവധി പത്തുദിവസം നൽകാനാണ് ജസ്റ്റിസ് പി. സോമരാജന്റെ ഉത്തരവ്. ഇതേ ബെഞ്ചാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. സ്റ്റേ അനുവദിച്ചെങ്കിലും നിയമസഭാംഗമെന്ന നിലയിൽ വോട്ടിംഗിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ കഴിയില്ല.
വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ഡി. കുമാർ നൽകിയ ഹർജിയിലായിരുന്നു സ്റ്റേ. കിസ്തുമത വിശ്വാസിയായ രാജ പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യനല്ലെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |