SignIn
Kerala Kaumudi Online
Tuesday, 08 July 2025 3.31 AM IST

നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടിക്കൊന്നു; ആറുപേർക്കെതിരെ കേസെടുത്തു, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
police

റാഞ്ചി: പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡിലെ ഗിരിഥ് ജില്ലയിലാണ് സംഭവം. നാല് ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. ജാമ്യമില്ലാ വാറണ്ടുമായി പ്രതികളായ രണ്ടു പേരെ അന്വേഷിച്ചാണ് പൊലീസ് ഗിരിഥ് ജില്ലയിലെ വീട്ടിലെത്തിയത്.

വീട്ടിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ ഉദ്യോഗസ്ഥരുടെ ബൂട്ടിനടിയിൽപെട്ട് കുഞ്ഞ് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂവെന്ന് ഗിരിഥിലെ പൊലീസ് സൂപ്രണ്ട് അമിത് രേണു പറഞ്ഞു.

കുഞ്ഞ് മരിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ ചവിട്ടേറ്റാണെന്നതിന് നിലവിൽ തെളിവില്ലെന്നും ആരോപണം ശരിയാണെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ വീഡിയോഗ്രാഫി സഹിതം മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിലായിരിക്കും ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തുന്നതെന്നും എസ് പി പറഞ്ഞു. റെയ്‌ഡ് ചെയ്യാൻ എത്തിയ സംഘത്തിൽ ആറ് പൊലീസുകാർ ഉണ്ടായിരുന്നു. ഇവർക്കെതിരെ കേസെടുത്തതായാണ് റിപ്പോർട്ടുണ്ട്.

മരിച്ച കുഞ്ഞിന്റെ മുത്തച്ഛനായ ഭൂഷൺ പാണ്ഡെയേയും മറ്റൊരാളേയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് വീട്ടിൽ റെയ്‌ഡ് നടത്തിയത്. പുലർച്ചെ 3.20ന് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ കൊന്നതെന്ന് ഭൂഷൺ പാണ്ഡെ ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

TAGS: CASE DIARY, POLICE, NEWBORN, NEWBORNS, CRIME, CM, JHARKHAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.