തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്ക് ഇനിമുതൽ സ്‌റ്റാർ പദവി ലഭിക്കും. ഏപ്രിൽ ഒന്നിന് നടപ്പാക്കുന്ന പുതിയ മദ്യനയത്തിലാണ് ഇതടക്കം ഒരുപിടി പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. കള്ളുഷാപ്പുകൾക്ക് സ്‌റ്റാർ പദവിയനുസരിച്ച് ക്ളാസിഫിക്കേഷൻ നൽകും. നിലവിൽ ബാറുകൾക്ക് നൽകിയിരിക്കുന്നതുപോലെയാണിത്.
സംസ്ഥാനത്ത് പല കള്ളുഷാപ്പുകളിലും വൃത്തിക്കുറവുണ്ടെന്നാണ് സൂചന. ഇത് മാറ്റി വൃത്തിയുള്ളതാക്കി മാറ്റാൻ കെട്ടിവും മട്ടിലും മാറ്റം കൊണ്ടുവരണമെന്ന എക്സൈസ് ശുപാർശയാണ് നടപ്പാകുക. ഇതുവഴി കള്ള് വ്യവസായത്തിലേക്ക് കൂടുതൽപേരെ ആകർഷിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കളക്‌ടർമാരുടെ സാന്നിദ്ധ്യത്തിൽ നടന്നിരുന്ന കള്ളുഷാപ്പ് ലേലം ഇനിമുതൽ ഓൺലൈനാകും. നിലവിൽ നേരിട്ട് നറുക്കെടുക്കുന്ന രീതിയാണുള്ളത്. ഒരു തെങ്ങിൽ നിന്നും ചെത്തുന്ന കളളിന്റെ അളവ് കൂട്ടുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. നിലവിൽ രണ്ട് ലിറ്റർ വരെയാണ് ചെത്താനാകുക.
ഐ.ടി പാർക്കുകളിൽ മദ്യവിൽപ്പന സംബന്ധിച്ച കഴിഞ്ഞ മദ്യനയത്തിലെ ശുപാർശയിലും ഇത്തവണ വ്യക്തത വരുമെന്ന് കരുതുന്നു. ഐടി പാർക്കിലെ ക്ളബുകൾക്ക് നൽകാനാണ് നിലവിൽ തീരുമാനം. ബാർ നടത്തി പരിചയമുള്ള അബ്‌കാരിയ്‌ക്ക് നൽകണമെന്ന വാദവും മുൻപ് ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |