തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവും, ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത അമ്മാവനും പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി ജിവിമോൻ (27), ഇയാളുടെ അമ്മാവൻ ജറോൾഡിൻ (40) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി ഇരുപതിന് പുലർച്ചെ വലിയമല സ്വദേശിനിയായ പതിനേഴുകാരിയെ യുവാവ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോകുകയായിരുന്നു. ബംഗളൂരുവിലേക്കാണ് പോയത്. ഒരു മാസത്തോളം ഇവിടെ താമസിച്ചു. പലതവണ ലൈംഗിക പീഡനത്തിനിരയാക്കി. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിൽ ഇരുവരെയും കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തതോടെയാണ് എല്ലാ സഹായവും ചെയ്തത് അമ്മാവനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |