പാലക്കാട്: പരാതി നൽകാനെത്തിയ അറുപതുകാരിയെ പൊലീസ് പരിഗണിച്ചില്ലെന്ന് ആക്ഷേപം. വീട് കയറിയുണ്ടായ അക്രമം പരാതിപ്പടാനെത്തിയ മണ്ണാർക്കാട് സ്വദേശി രുക്മിണിയ്ക്കാണ് നാട്ടുകൽ പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. പൊലീസ് സ്റ്റേഷനിൽ 12 മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായാണ് ആരോപണം.
പുലർച്ചെ ആറിന് സ്റ്റേഷനിലെത്തിയ രുക്മിണിയിൽ നിന്ന് വൈകുന്നേരം ആറ് മണിയായിട്ടും പരാതി സ്വീകരിക്കാനോ മൊഴി രേഖപ്പെടുത്താനോ പൊലീസ് തയ്യാറായില്ല. മൊഴിയെടുക്കാൻ മണ്ണാർക്കാട് കോടതി നിർദേശിച്ചിട്ട് പോലും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ല എന്നാണ് രുക്മിണി അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |